തിരുവനന്തപുരം: കോര്പ്പറേഷന് കൗണ്‍സില്‍ കഴിഞ്ഞ് ഓഫീസിലേക്ക് മടങ്ങുന്നതിനിടെ സ്വയം കാല്‍വഴുതി വീണ മേയര്‍ വി.കെ. പ്രശാന്തിനെ തൊടുകപോലും ചെയ്യാത്ത ആളും പോലീസിന്റെ പ്രതിപട്ടികയില്‍. കോര്‍പ്പറേഷനില്‍ മറ്റൊരാവശ്യത്തിന് എത്തിയ വലിയവിള സ്വദേശി അനന്തുവിനെതിരെയാണ് മേയറെ തടഞ്ഞതിനും ആക്രമിച്ചതിനും കേസെടുത്തത്. സിപിഎം നേതൃത്വത്തിന്റെ നിര്‍ബന്ധത്തിന് പോലീസ് വഴങ്ങുകയാണുണ്ടായത്. ഓഫീസിലേക്ക് പോകും വഴി ഗോവണി കയറവെ മേയര്‍ കാല് തട്ടി വിഴാന്‍ തുടങ്ങിയപ്പോള്‍ അനന്തു അതേ പടിക്കെട്ട് ഇറങ്ങി വരികയായിരുന്നു. മേയര്‍ വീഴാന്‍ തുനിഞ്ഞപ്പോള്‍ പിടിക്കാനായി മുന്നോട്ടുപോയ അനന്തുവിനെ സുരക്ഷാഉദ്യോഗസ്ഥര്‍ പിന്തിരിയാനും പിന്നോട്ടു പോകാനും ആവശ്യപ്പെട്ടു. ഉടന്‍തന്നെ ചെറുപ്പക്കാരന് പിന്നോട്ട് പോകുകയും ചെയ്തു. ഇത് ചാനലുകളിലും വെബ്സൈറ്റുകളിലും സാമൂഹ്യമാധ്യമങ്ങളിലും പ്രചരിച്ച വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. അനന്തു മേയറെ തൊടുകയോ തടസ്സം നില്‍ക്കുകയോ ചെയ്തിട്ടില്ല. കൈയില്‍ രാഖി കെട്ടിയിട്ടുണ്ടെന്നും ആര്എസ്എസ്സുകാരനാണെന്നുമുള്ള ഒറ്റ കാരണം കൊണ്ടാണ് പോലീസ് പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നത് പകല്‍പോലെ വ്യക്തമാണ്. നഗരസഭയില്‍ മറ്റാവശ്യത്തിനെത്തിയ എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലെയും ആളുകള്‍ സംഘര്‍ഷം നടക്കുന്നെന്ന ധാരണയില്‍ കാണാനായി തടിച്ചുകൂടി. ഒറ്റനോട്ടത്തില്‍ ഹിന്ദുക്കള്‍ എന്ന് തോന്നുന്ന കണ്ടാല്‍ അറിയാവുന്നവര്‍ക്കെതിരെയും മേയറെ അക്രമിച്ചതിന് പോലീസ് കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: