ന്യൂദല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് അരുണാചല്‍പ്രദേശ് സന്ദര്‍ശിച്ചതില്‍ ചൈനക്ക് അസ്വസ്ഥത. അതിര്‍ത്തിത്തര്‍ക്കം വഷളാക്കരുതെന്നാണ് ചൈനയുടെ ഉപദേശം. ഞായറാഴ്ചയാണ് കോവിന്ദ് അരുണാചലില്‍ എത്തിയത്.
ചൈന അരുണാചലിനെ ഒരിക്കലും അംഗീകരിച്ചിട്ടില്ല. അതിര്‍ത്തി സംബന്ധിച്ച ഞങ്ങളുടെ നിലപാട് സ്ഥിരയുള്ളതാണ് വ്യക്തമാണ്. ചൈനീസ് വിദേശകാര്യ വക്താവ് ലൂ കാങ്ങ് മാധ്യമങ്ങളോട് ബീജിങ്ങില്‍ പറഞ്ഞു. അരുണാചല്‍ തെക്കന്‍ ടിബറ്റാണെന്നും അത് തങ്ങളുടെ രാജ്യത്തിന്റെ ഭാഗമാണെന്നുമാണ് ചൈനയുടെ അവകാശ വാദം.
കഴിഞ്ഞാഴ്ച പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനും മാസങ്ങള്‍ക്കു മുന്‍പ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കഴിഞ്ഞ മാസം ടിബറ്റന്‍ ആധ്യത്മികാചാര്യന് ദലൈലാമയും അരുണാചല്‍ സന്ദര്‍ശിച്ചപ്പോഴും ചൈന അസ്വസ്ഥത പ്രകടിപ്പിക്കുകയും എതിര്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: