കണ്ണൂര്‍: ജില്ലയിലെ തീരമേഖലയുടെ സുരക്ഷ കര്ശനമാക്കാനാവശ്യമായ നടപടികള്‍ ശക്തമാക്കാന്‍ ജില്ലാതല കടലോര ജാഗ്രതാ സമിതി തീരുമാനം. കടലില്‍ തീര പരിപാലന സേനയുടെയും തീരപ്രദേശത്ത് പൊലീസിന്റെയും പട്രാളിങ്ങ് കൂടുതല്‍ കാര്യക്ഷമമാക്കും. ഇതിനായി പ്രാദേശിക കടലോര ജാഗ്രത സമിതികളുടെ പ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദമാക്കണമെന്ന് യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. കടല്‍വഴിയുള്ള ദേശവിരുദ്ധ ശകതികളുടെ ആക്രമണം പോലുള്ള സാധ്യതകള്‍ മുന്നില്‍കണ്ട് ജാഗ്രതാ സമിതികളിലെ അംഗങ്ങള്‍ പൊലീസുമായി സഹകരിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി പ്രദീപ്കുമാര്‍ ആവശ്യപ്പെട്ടു. സേനാ വിഭാഗങ്ങളും സര്‍ക്കാര്‍ വകുപ്പുകളും കടലോര നിവാസികളും ഒന്നിച്ച് പ്രവര്‍ത്തിച്ചാലേ ഇത്തരം ഭീഷണികള്‍ നേരിടാനാകൂയെന്നും അദ്ദേഹം പറഞ്ഞു.
തീരമേഖലയില്‍ സമാധാന അനന്തരീക്ഷം നിലനിര്‍ത്താന്‍ പ്രദേശികമായ തര്‍ക്കങ്ങളും മറ്റ് പ്രശ്നങ്ങളും ബന്ധപ്പെട്ട ജാഗ്രത സമിതികളില്‍ ചര്‍ച്ച് ചെയ്ത് രമ്യമായ തീരുമാനങ്ങള്‍ ഉണ്ടാക്കാനും യോഗം തീരുമാനിച്ചു. ജില്ലയിലെ ചില ബീച്ചുകള്‍ കേന്ദ്രീകരിച്ച് മദ്യപാനവും മറ്റ് സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും നടക്കുന്നതായി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ പൊലീസ് കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ആവശ്യമുയര്‍ന്നു.
യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ ഷാമിന് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി വി.സജേഷ്, തുറമുഖ വകുപ്പ് മന്ത്രിയുടെ അഡീഷണല്െ്രെ പവറ്റ് സെക്രട്ടറി കെ.പി.ദിലീപ്, വിവിധ സംഘടനാ നേതാക്കളായ സി.പി.കുഞ്ഞിരാമന്, എം.എ.കരീം, എസ്.ബിജോയ്, കെ.എ.രത്നാകരന്, എം.അബ്ദുള്‍ ഖാദര്‍, എം.സത്താര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: