ചേര്‍ത്തല: സിപിഐയെ പ്രതിരോധത്തിലാഴ്ത്തി പട്ടയവിവാദം. പട്ടയം ലഭിച്ച ഏഴ് സെന്റ് ഭൂമി മറിച്ചുവിറ്റ സിപിഐ അനുകൂല സംഘടനയായ ജോയിന്റ് കൗണ്‍സിലിന്റെ നടപടിയാണ് പാര്‍ട്ടിക്ക് തിരിച്ചടിയായത്.
1977 ലാണ് ഭൂമിയ്ക്ക് പട്ടയം നല്‍കിയത്. ഭൂസംരക്ഷണ നിയമത്തിനു വിരുദ്ധമായാണ് പട്ടയം നല്‍കിയതെന്ന് നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. നഗരത്തോട് ചേര്‍ന്ന് ദേശീയപാതയോരത്ത് തണ്ണീര്‍മുക്കം വടക്കു വില്ലേജില്‍പെട്ട സര്‍വെ നമ്പര്‍ ഒന്ന്/ഒന്ന്(ബ്ലോക്ക് 27) 2.98 ആര്‍സ് ഭൂമിയാണ് സംഘടനയ്ക്ക് നല്‍കിയത്.
1997 ഫെബ്രുവരി 27 ന് പട്ടയഭൂമി തൈക്കാട്ടുശേരി സ്വദേശിക്ക് തീറാധാരം നടത്തിയതായാണ് വിവരം. 2002 ല്‍ ഭൂമി രണ്ടു പേര്‍ക്കായി കെമാറ്റം ചെയ്തെന്നും രേഖകളില്‍ പറയുന്നു. കാര്‍ഷികാവശ്യത്തിനായി വര്‍ഷങ്ങളായി കൈവശമിരിക്കുന്ന ഭൂമിക്കാണ് ഭൂസംരക്ഷണ നിയമപ്രകാരം പട്ടയം നല്‍കുന്നത്.
കര്‍ഷകര്‍ക്കോ വ്യക്തികള്‍ക്കോ ഭൂമി നല്‍കാവൂ എന്ന മാനദണ്ഡത്തിന് വിരുദ്ധമായാണ് സര്‍വീസ് സംഘടനക്ക് പട്ടയം നല്‍കിയതെന്നാണ് വിമര്‍ശനം. ഭൂമിക്ക് എഴുപത് ലക്ഷത്തോളം രൂപ മതിപ്പ് വിലവരും. പട്ടയദാനം നിയമവിരുദ്ധവും സ്വജനപക്ഷപാതവുമായിരുന്നെന്ന് ലാന്‍ഡ് റവന്യൂ സ്റ്റാഫ് അസോസിയേഷന് മുന്‍ സംസ്ഥാന പ്രസിഡന്റ് പി.എസ്. രാജീവ് പറഞ്ഞു.
ഇടുക്കിയിലും മൂന്നാറിലും ഉയരുന്ന പട്ടയദാന വിവാദങ്ങളേക്കാള് ഗൗരവകരമാണിതെന്നും ഇത്തരത്തില്‍ സംസ്ഥാനത്തിന്റെ പലഭാഗങ്ങളില്‍ ഭരണ സ്വാധീനത്തില്‍ അനധികൃത പട്ടയദാനങ്ങള് നടന്നിട്ടുണ്ടെന്നും ഇതേ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പട്ടയം ലഭിച്ചതും കൈമാറ്റം ചെയ്തതും നിയമം പാലിച്ചാണെന്ന് ജോയിന്റ് കൗണ്‍സില്‍ മുന്‍ സംസ്ഥാന ചെയര്മാന് ആര്. സുഖലാല്‍ പറഞ്ഞു.
അനധികൃതമായി ഓഫീസ് കെട്ടിടം നിര്‍മിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയരുന്നതിനിടെഭൂമി മറിച്ചുവിറ്റ സംഭവം സജീവചര്‍ച്ചയായത് പാര്‍ട്ടിയെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: