അടിമാലി: കേരളത്തെ ലഹരി മുക്ത സംസ്ഥാനമായി മാറ്റുവാന്‍ എക്സൈസ് സേനയെ ശക്തിപ്പെടുത്തുമെന്ന് എസ്കൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്. ഇതിനായി കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കി.
വനവാസി മേഖലകളില്‍ നിന്നും ലഹരി തുടച്ച് നീക്കുന്നതിനാണ് എക്സൈസ് ജനമൈത്രി സ്ക്വാഡുകള്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. കേരളത്തില്‍ നാലാമത്തെ ജനമൈത്രി ഓഫീസാണ് അടിമാലിയില്‍ തുടങ്ങിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അടിമാലിയില്‍ പ്രവര്‍ത്തനം തുടങ്ങിയ ദേവികുളം താലൂക്ക് ജനമൈത്രി എക്സൈസ് സ്ക്വാഡ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ചടങ്ങില്‍ ദേവികുളം എം.എല്‍.എ. എസ് രാജേന്ദ്രന് അദ്ധ്യക്ഷത വഹിച്ചു.
കോവില്‍മല രാജാവ് രാമന് രാജമന്നാന്, കെ.കെ. ജയചന്ദ്രന്, ആര്. മുരുകേശന്, സ്മിതാ മുനിസ്വാമി, ഇ.പി. ജോര്‍ജ്ജ്, വിനു സ്ക്കറിയ, ബിനു.ജെ.കൈമള്‍ , എ.വിജയന് ഐ.എ.എസ്. തുടങ്ങിയവര്‍ പ്രസംഗിച്ചു. അടിമാലി പഞ്ചായത്ത് വക കെട്ടിടത്തിലാണ് ജനമൈത്രി ഓഫീസ്്
പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: