കൊച്ചി : ബേക്കറിയില്‍ നിന്ന് ജ്യൂസ് വാങ്ങിക്കുടിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥി കുഴഞ്ഞു വീണ് മരിച്ച സംഭവം എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.
എസ്എസ്എല്‍സി പരീക്ഷയുടെ അവസാന ദിവസം കൂട്ടുകാര്‍ക്കൊപ്പം ബേക്കറിയില്‍ നിന്ന് ജ്യൂസ് കുടിച്ച മകന് റാണാ പ്രതാപ് സിംഗ് മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും സിബിഐ അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് പുനലൂര്‍ സ്വദേശി പിതാവ് സുധീന്ദ്ര പ്രസാദ് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദേശം.
2011 മാര്‍ച്ച് 23 നാണ് സംഭവം. ജ്യൂസ് കുടിച്ച് ഒരു മണിക്കൂറിനു ശേഷം റാണാ പ്രതാപ് കുഴഞ്ഞ് വീഴുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തില്‍ റാണാ പ്രതാപിന്റെ ആമാശയത്തില്‍ ഫോമിക് ആസിഡിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു.
എന്നാല്‍ ഇതെങ്ങനെ കടന്നുകൂടിയെന്ന് കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല. സുഹൃത്തുക്കളടക്കം സംശയം തോന്നിയവരെ ബ്രെയിന്‍ മാപ്പിംഗ്, നാര്‍ക്കോ പരിശോധന തുടങ്ങിയവ നടത്തിയെങ്കിലും കേസില്‍ തുമ്പൊന്നും ലഭിച്ചില്ല. പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ട് കേസില്‍ പുരോഗതിയുണ്ടാവാത്ത സാഹചര്യത്തിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ഹൈക്കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: