തിരുവനന്തപുരം: പാര്‍ട്ടിക്കുള്ളിലെ വിഭാഗിയത മറയ്ക്കാനാണ് സിപിഎം കൃഷ്ണപിള്ളയുടെ പ്രതിമ തകര്‍ത്ത് ബിജെപിയുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നതെന്ന് ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ ജി. പത്മകുമാര്‍. ബിഎംഎസ് ജില്ലാ കാര്യാലയം സിപിഎമ്മിന്റെ നേതൃത്വത്തില്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് തമ്പാനൂരില്‍ നടന്ന മാര്‍ച്ചിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
കൃഷ്ണപിള്ളയുടെ ജന്മസ്ഥലമായ ആലപ്പുഴയിലെ പ്രതിമ വിഭാഗീയതിയുടെ പേരില്‍ തകര്‍ത്ത് വര്‍ഷങ്ങളായിട്ടും ഇതുവരെ പ്രതികളെ പിടികൂടാനായില്ല. ആലപ്പുഴയില്‍ വിഎസ്-പിണറായി പക്ഷമാണെങ്കില്‍ തലസ്ഥാനത്ത് ശിവന്‍കുട്ടി-കടകംപള്ളി പക്ഷമാണ് വിഭാഗീയതയ്ക്ക് നേതൃത്വം നല്‍കുന്നത്. കൊലക്കേസ് പ്രതികളാണ് കേരളം ഭരിക്കുന്നത്.
ആര്‍എസ്എസ് പ്രവര്‍ത്തകരായ വാടിക്കല്‍ രാമകൃഷ്ണനെ പിണറായിയാണ് കൊന്നതെങ്കില്‍ തലശേരി സതീഷിന്റെ ഘാതകന് കോടിയേരിയാണ്. ആശയങ്ങള്‍ക്ക് നഷ്ടം സംഭവിക്കുമ്പോഴാണ് അക്രമം കൊണ്ട് അതിനെ മറയ്ക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വെളിച്ചത്തെ ഭയക്കുന്നവരാണ് തലസ്ഥാനത്തെ മാര്ക്സിസ്റ്റ്കാരെന്നും അതുകൊണ്ടാണ് ഹൈമാസ്റ്റ്ലൈറ്റ് സ്ഥാപിക്കുന്നതിനെ എതിര്‍ക്കുന്നതെന്ന് കൗണ്‍സിലര്‍ കരമന അജിത്ത് പറഞ്ഞു. ബിഎംഎസ് ജില്ലാ പ്രസിഡന്റ് സി. ബാബുക്കുട്ടന്, സെക്രട്ടറി മനോഷ്കുമാര്‍, ജോ. സെക്രട്ടറി ഗോവിന്ദ് ആര് തമ്പി, സതികുമാര്‍, കുഞ്ഞുമോന്, ജ്യോതിഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: