ന്യൂദല്‍ഹി: പാര്‍ലമെന്റ് സമ്മേളനങ്ങളുടെ സമയ ക്രമത്തില്‍ കോണ്‍ഗ്രസ് നിരവധി തവണ മാറ്റം വരുത്തിയിട്ടുണ്ടെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. ശീതകാല സമ്മേളനം നീട്ടിവെച്ചതിനെ വിമര്‍ശിച്ച സോണിയാഗാന്ധിക്ക് മറുപടി നല്‍കുകയായിരുന്നു ജെയ്റ്റ്ലി.
നവംബര്‍ മൂന്നാം വാരം മുതല്‍ ഡിസംബര്‍ മൂന്നാംവാരം വരെയാണ് സാധാരണ ശീതകാല സമ്മേളനങ്ങള്‍ ചേരുന്നത്. ഇത്തവണ ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ഡിസംബര്‍ രണ്ടാം വാരത്തിലേക്ക് ശീതകാല സമ്മേളനം പുനക്രമീകരിച്ചു. കേന്ദ്രത്തിന്റെ ധാര്‍ഷ്ട്യമാണ് ഇത്തരത്തില്‍ സമ്മേളനം നീട്ടിവെയ്ക്കുന്നതിന് കാരണമെന്ന് സോണിയആരോപിച്ചു.
2011ലടക്കം നിരവധി തവണ തെരഞ്ഞെടുപ്പ് കാലത്ത് സമ്മേളനം നീട്ടിവെച്ച കോണ്‍ഗ്രസ് ആരോപണവുമായി രംഗത്തെത്തുന്നത് പരിഹാസ്യമാണെന്ന് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: