ന്യൂദല്‍ഹി: വിവാദ സിനിമ പത്മാവതിക്കെതിരായ പ്രതിഷേധത്തിന് പിന്തുണയേറുന്നു. പ്രതിഷേധക്കാരുടെ ആവശ്യം ന്യായമാണെന്നും ചരിത്രം വളച്ചൊടിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ വ്യക്തമാക്കി.
നേരത്തെ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ രാജാക്കന്മാരെ അവഹേളിക്കുന്ന തരത്തില്‍ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. രാജകുടുംബ പാരമ്പര്യമുള്ള അമരീന്ദര്‍ സിംഗ്, വീരഭദ്രസിംഗ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവര്‍ക്ക് തരൂരിന്റെ അതേ അഭിപ്രായമാണോ ഉള്ളതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ചോദിച്ചിരുന്നു. തുടര്‍ന്നാണ് അമരീന്ദര്‍ നിലപാട് വ്യക്തമാക്കിയത്. വീരഭദ്രസിങ്ങും സിന്ധ്യയും നേരത്തെ തന്നെ തരൂരിനെ തള്ളിപ്പറഞ്ഞിരുന്നു. തന്റെ പ്രസ്താവന ബിജെപി വളച്ചൊടിച്ചതാണെന്നും രജപുത്രരുടെ ആശങ്കകള്‍ കണക്കിലെടുക്കുമെന്നും പിന്നീട് തരൂര്‍ മലക്കം മറിഞ്ഞു.
ഇതിനിടെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സിനിമയെ പിന്തുണച്ച് രംഗത്തെത്തി. സിനിമക്കെതിരായ പ്രതിഷേധം സൂപ്പര്‍ അടിയന്തരാവസ്ഥയാണെന്ന് മമത കുറ്റപ്പെടുത്തി. ബംഗാളി സിനിമ സുല്ഫിദര് മുസ്ലിം സമുദായത്തെ മോശമാക്കി ചിത്രീകരിക്കുന്നതായി 2016ല്‍ വിവാദമുയര്‍ന്നപ്പോള്‍ ഇതിലെ നിരവധി ഭാഗങ്ങള്‍ ഒഴിവാക്കാന്‍ മമത നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മമതയുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിലെ ഇരട്ടത്താപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: