തൃശൂര്‍: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അസി. എഞ്ചിനീയര്‍, ഓവര്‍സിയര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലെ നിയമനങ്ങളില്‍ സംവരണതത്വം അട്ടിമറിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെ നടത്തിയ നിയമനങ്ങള്‍ക്കെതിരെ പട്ടികജാതിമോര്‍ച്ച ദേശീയ വൈസ് പ്രസിഡണ്ട് ഷാജുമോന്‍ വട്ടേക്കാട് കേന്ദ്രസര്‍ക്കാരിന് പരാതി നല്കി.
കേരളത്തിലെ 978 ഗ്രാമപഞ്ചായത്തുകളിലും 152 ബ്ലോക്ക് പഞ്ചായത്തുകളിലുമായി 3385 തസ്തികകളിലാണ് സംവരണതത്വം അട്ടിമറിച്ച് നിയമനം നടത്തിയിട്ടുള്ളത്.
കേന്ദ്രസര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിവരുന്ന തൊഴിലുറപ്പ് പദ്ധതിയില്‍ കേരളത്തില്‍ മാത്രമാണ് സംവരണതത്വം പാലിക്കാതെ നിയമനങ്ങള്‍ നടത്തിയിട്ടുള്ളത്.
ഇത് കേരളത്തിലെ തൊഴില്‍ രഹിതരായ പട്ടികജാതിവിഭാഗങ്ങളോടുള്ള വഞ്ചനയാണെന്നും സംവരണമാനദണ്ഡം പാലിക്കാതെ നടത്തിയ മുഴുവന്‍ അനധികൃത നിയമനങ്ങളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സാമൂഹ്യക്ഷേമവകുപ്പ് മന്ത്രി, ഗ്രാമവികസന വകുപ്പ് മന്ത്രി, ദേശീയ പട്ടികജാതി കമ്മീഷന് എന്നിവര്‍ക്കും ഷാജുമോന്‍ വട്ടേക്കാട് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: