കോട്ടയം: സഹകരണ ബാങ്കുകളുടെ ഡിജിറ്റെസേഷന് 25 കോടിയുടെ പദ്ധതി നടപ്പാക്കി വരികയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് . അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അര്‍ബന്‍ സഹകരണ ബാങ്കുകളുടെ കോര്‍ബാങ്കിങ് പൂര്‍ത്തിയായിക്കഴിഞ്ഞു. കാര്‍ഷിക ഗ്രാമവികസന ബാങ്കുകളുടെ ഡിജിറ്റലൈസേഷനും പൂര്‍ത്തിയാകുന്നു. ഡിജിെറ്റസേഷനിലൂടെയും ആധുനികവത്കരണത്തിലൂടെയും സഹകരണ ബാങ്കുകളിലും ഇതര സര്‍ക്കാര്‍ സ്ഥാപനങ്ങളിലും അഴിമതി പൂര്‍ണ്ണമായും തുടച്ചുനീക്കാന്‍ കഴിയും.വായ്പകള്‍ ആരെടുത്താലും തിരിച്ചടയ്ക്കണം. പാവപ്പെട്ടവരില്നിന്ന് ഏതുവിധേനയും വായ്പ തിരിച്ചുപിടിക്കുന്നത് ആശാസ്യകരമല്ല.
സഹകരണമേഖലയില്‍ ഗ്രീന്‍പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതിന്റെ പ്രഖ്യാപനവും മന്ത്രി നടത്തി.ജോസ് കെ മാണി എംപി അദ്ധ്യക്ഷനായി. മുന്‍ എംഎല്‍എ വി.എന്‍. വാസവന് മുഖ്യപ്രഭാഷണം നടത്തി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, ഫിലിപ്പ് കുഴികുളം, ചാള്‍സ് ആന്റണി, പി.ജെ. അജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വാരാഘോഷത്തിന്റെ ഭാഗമായി സഹകരണ മേഖലയിലെ ആധുനികവത്കരണം എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ മാമ്മന്‍ മാപ്പിള ഹാളില്‍ മന്ത്രി ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ അദ്ധ്യക്ഷനായി. ഇടുക്കി ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ എ.ആര്. രാജേഷ് വിഷയാവതരണം നടത്തി.
പ്രവാസി മലയാളി സംഘടനകള്ക്ക്സര്ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍
ന്യൂദല്‍ഹി: കേരളത്തിനു പുറത്തു പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളി സംഘടനകള്‍ക്ക് നോര്‍ക്ക റൂട്ട്സിന്റെ അംഗീകാരം നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. കുറഞ്ഞത് അഞ്ചു വര്‍ഷമെങ്കിലും പ്രവൃത്തിപരിചയമുള്ള സംഘടനകള്‍ക്കു മാത്രമേ അംഗീകാരം നല്‍കൂ.
ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ സംഘടനയില്‍ അംഗത്വം പാടില്ലെന്നും നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. പ്രവാസി മലയാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനു നോര്‍ക്ക റൂട്ട്സ് നടപ്പാക്കുന്ന പദ്ധതികളില്‍ അംഗീകൃത സംഘടനകളുടെ സഹകരണം ഉറപ്പുവരുത്തുന്നതിനും കൂടുതല്‍ ഫലപ്രാപ്തിയിലെത്തിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണു പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളത്. സംഘടനകള്‍ സര്‍ക്കാര്‍ അംഗീകാരത്തോടെ കുറഞ്ഞത് അഞ്ചു വര്‍ഷമെങ്കിലും പ്രവര്ത്തിച്ചവയാകണം. കണക്കുകള്‍ പരിശോധനയ്ക്കു വിധേയമാക്കിയിട്ടുള്ളതുമാകണം.
സംഘടനയ്ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ ജാതി, മത, രാഷ്ട്രീയവുമായി യാതൊരു ബന്ധവുമുണ്ടാകരുത്. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പു നടത്തിയെടുക്കുന്ന ഭാരവാഹികള്‍ പ്രവാസികള്‍ തന്നെയായിരിക്കണം. പ്രവര്‍ത്തന കാലയളവ്, അംഗങ്ങളുടെ എണ്ണം എന്നിവ അടിസ്ഥാനമാക്കിയായിരിക്കും അംഗീകാരത്തിനു മുന്‍ഗണന അനുവദിക്കുക. രജിസ്ട്രേഷന്റെ പ്രാബല്യം അഞ്ചു വര്‍ഷമായിരിക്കും. രജിസ്ട്രേഷന് പുതുക്കുന്നതിനായി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ മറ്റു രേഖകള്‍ക്കൊപ്പം ബന്ധപ്പെട്ട സര്‍ക്കാര്‍, തദ്ദേശ ഭരണ അധികാരികള്‍ നല്‍കിയിട്ടുള്ള രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, അവസാന വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട്, അതതു രാജ്യത്തെ നിയമപ്രകാരമുള്ള ഓഡിറ്റ് റിപ്പോര്‍ട്ട്, വരവു ചെലവു കണക്കുകള്‍ എന്നിവയുടെ പകര്‍പ്പുകള്‍ ഹാജരാക്കണം. ഇവ പ്രാവര്‍ത്തികമല്ലെങ്കില്‍ സംഘടനകള്‍ ഉചിതമായ അംഗത്തെ ഓഡിറ്ററായി നിയമിച്ച് ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: