തിരുവനന്തപുരം: സുരേഷ് ഗോപി എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 40 ലക്ഷം നല്കി വാങ്ങിയ രക്തപരിശോധനാ ഉപകരണം ‘ഫുള്ളി ആട്ടോമെറ്റിക്ക് ബയോകെമിസ്ട്രി അനലൈസര്‍’ എസ്എടി ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.ഉപകരണത്തിന്റെ സമര്‍പ്പണം സുരേഷ് ഗോപി എംപി നിര്‍വ്വഹിച്ചു. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് വാങ്ങിയ രക്തപരിശോധന ഉപകരണം ലക്ഷക്കണക്കിന് പാവപ്പെട്ട രോഗികള്‍ക്ക് സഹായകരമാകുമെന്നു സുരേഷ് ഗോപി പറഞ്ഞു. രക്ത പരിശോധന ഫലങ്ങള്‍ വളരെ വേഗത്തില്‍ ലഭ്യമാക്കാന്‍ കഴിയുന്ന ഉപകരണത്തില്‍ മണിക്കൂറില്‍ 1000ലേറെ പരിശോധനകള്‍ നടത്താനാകും. 70ലേറെ വിവിധയിനം രക്ത ഘടകങ്ങളുടെ കൃത്യമായ പരിശോധന നടത്താനും സാധിക്കും. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു അധ്യക്ഷനായിരുന്നു. ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. എം.കെ.സി. നായര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ ഡോ. കെ. ശ്രീകുമാരി, വൈസ് പ്രിന്‍സിപ്പല്‍ ഡോ.സബൂറ ബീഗം, എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാര്‍, മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, ഡോ. വി.ആര്. നന്ദിനി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: