തിരുവനന്തപുരം: മുന്‍ മന്ത്രി എ.കെ.ശശീന്ദ്രന് ഉള്‍പ്പെട്ട ഫോണ്‍കെണി സംഭവം അന്വേഷിച്ച ജൂഡീഷല്‍ കമ്മീഷന് വാര്‍ത്ത സൃഷ്ടിച്ച മംഗളം ചാനലിന്റെ ലൈസന്‍സ് റദ്ദാക്കണമെന്ന് ശുപാര്‍ശ ചെയ്തു. ജസ്റ്റീസ് പി.എസ്.ആന്റണി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ ശുപാര്‍ശ നല്‍കിയിരിക്കുന്നത്.
ശശീന്ദ്രനെ ചാനല്‍ ഫോണ്‍ കെണിയില്‍ കുടുക്കുകയാണ് ചെയ്തത്. ചാനല്‍ മേധാവിയായ അജിത്കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നും പൊതു ഖജനാവിന് നഷ്ടമുണ്ടാക്കിയതിന് ചാനലില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചു. നിയമം ലംഘിച്ചാണ് മംഗളം ചാനല്‍ പ്രവര്‍ത്തിച്ചതെന്നും കമ്മീഷന് കണ്ടെത്തി.
രണ്ടു വാല്യങ്ങളിലായി 405 പേജുള്ള റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റീസ് പി.എസ്. ആന്റണി ചെയര്‍മാനായ കമ്മീഷന് സമര്‍പ്പിച്ചത്. അന്വേഷണാത്മക മാധ്യമങ്ങള്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: