മയ്യില്‍: സിപിഎമ്മും പോലീസും ചേര്‍ന്ന് കളളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് അസുഖം ബാധിച്ച മയിലിലെ സംഘപരിവാര്‍ പ്രവര്‍ത്തകനും വിമുക്തഭടനുമായ ഏ.കെ.നാരായണന്റെ വീട്ടില്‍ ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് സന്ദര്‍ശിച്ചു. ആര്‍മിയില്‍ നിന്നും പിരിഞ്ഞു വിശ്രമ ജീവിതം നയിക്കുകയായിരുന്ന നാരായണനെ കള്ളപ്പരാതിയില്‍ മയ്യില്‍ പോലീസും സിപിഎം നേതൃത്വവും ചേര്‍ന്ന് ജനമധ്യത്തില്‍ അപമാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ നിന്നും വിടുതല്‍ ചെയ്തു വീട്ടില്‍ എത്തിയത്. കൃഷ്ണദാസ് കുടുംബാംഗങ്ങളെ സമാശ്വസിപ്പിക്കുകയും, ആത്മവിശ്വാസം പകരുകയും ചെയ്തു. ഒപ്പം, ജില്ലാ അദ്ധ്യക്ഷന്‍ സത്യപ്രകാശ്, സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ രഞ്ചിത്ത്, ജില്ലാ ട്രഷറര്‍ ഏ.ഒ.രാമചന്ദ്രന്, യുവമോര്‍ച്ചയുടെ സംസ്ഥാന ഉപാധ്യക്ഷന്‍ ബിജു ഏളക്കുഴി, സംസ്ഥാന സമിതി റിതേഷ്, എന്നിവരും അദ്ദേഹത്തൊടൊപ്പം ഉണ്ടായിരുന്നു. കൂടാതെ മയ്യില്‍, കുറ്റിയാട്ടൂര്‍ പഞ്ചായത്ത് ബിജെപി കമ്മിററി ഭാരവാഹികളായ ഏ.കെ.ഗോപാലന്, ശ്രീജിത്ത്, സുനില്‍ കൂവേരി, പ്രേമന് തുടങ്ങിയവര്‍ ചേര്‍ന്ന് നേതാക്കളെ സ്വീകരിച്ചു.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: