എരുമേലി: ആരോഗ്യ വകുപ്പ് അധികൃതര്‍ എരുമേലിയില്‍ നടത്തിയ പരിശോധനയില്‍ ലൈസന്‍സ് ഇല്ലാതെയും, ഹെല്‍ത്ത് കാര്‍ഡില്ലാതെയും പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നോട്ടീസ് നല്കി.
രണ്ട് ദിവസത്തിനുള്ളില്‍ നിയമാനുസൃതമായ രേഖകള്‍ ഹാജരാക്കാത്ത സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുമെന്ന് മുന്നറിയിപ്പ് നല്കി. അയ്യപ്പഭക്തര്‍ ഉപയോഗിക്കുന്ന സിന്ദൂരത്തിന്റെ സാമ്പിള്‍ ശേഖരിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.വിനോദ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.വി ജോയി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.എം ജോസഫ്, ജൂനിയര്‍ എച്ച്.ഐമാരായ എന്‍.ആര് വിനോദ് കുമാര്‍, നസറുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: