കൊല്ലം: നഗരസഭകളില്‍ ചട്ടം ലംഘിച്ചും ക്രമവിരുദ്ധമായും നിര്‍മിച്ച കെട്ടിടങ്ങള്‍ക്ക് പിഴ ഈടാക്കി അനുമതി നല്‍കിയിരുന്ന ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി. 2014ലാണ് ആദ്യ ഉത്തരവ് ഇറങ്ങിയത്. നഗരസഭ പെര്‍മിറ്റ് നല്കിയ ശേഷം നിര്‍മാണം പൂര്‍ത്തീകരിച്ച കെട്ടിടങ്ങള്‍ ചട്ടലംഘനം നടത്തിയതായി കണ്ടെത്തിയാല്‍ പിഴ ഈടാക്കി ഉടമസ്ഥാവകാശം നല്‍കാനായിരുന്നു നിര്‍ദേശം.
സര്‍ക്കാരിന് ലഭ്യമാകേണ്ട പിഴ, നിര്‍മാണ അനുമതി നല്കിയ ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണമെന്നും തെറ്റായ പെര്‍മിറ്റ് നല്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല അച്ചടക്ക നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവ് ഗ്രാമ പഞ്ചായത്തുകളില്‍ കൂടി ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് 2015ല്‍ അന്‍വര്‍സാദത്ത് എംഎല്‍എ നിയമസഭയില്‍ സബ്മിഷന് ഉന്നയിച്ചു. ഇതിന്മേല് നടത്തിയ അന്വേഷണത്തിലാണ് നിലവിലുള്ള ഉത്തരവ് റദ്ദു ചെയ്യാന്‍ നിര്‍ദേശിച്ചത്.
ഒരിക്കല്‍ തെറ്റായി പെര്‍മിറ്റ് നല്‍കുകയും അതിനനുസൃതമായി നിര്‍മാണം പൂര്‍ത്തിയാക്കുകയും ചെയ്ത കെട്ടിടങ്ങള്‍ 2014ലെ ഉത്തരവ് പ്രകാരം ക്രമവത്ക്കരിക്കുന്നത് ശരിയല്ലെന്ന് കമ്മീഷന് കണ്ടെത്തി. തെറ്റായ പ്ലാന്‍ തയ്യാറാക്കി അനധികൃത കെട്ടിടം നിര്‍മിച്ചതിലൂടെ കരാറുകാരന്, കെട്ടിട ഉടമ, ഉദ്യോഗസ്ഥര്‍ എന്നിവരെല്ലാം കുറ്റക്കാരാണ്.
അനധികൃത കെട്ടിടങ്ങള്‍ പിഴ ഈടാക്കി അനുമതി നല്കിയാല് ഇത്തരം പ്രവണതകള്‍ വര്‍ധിക്കുമെന്നും അതിനാല്‍ 2014ലെ ഉത്തരവ് റദ്ദു ചെയ്യാന്‍ കമ്മീഷന് അഭിപ്രായപ്പെട്ടു. ഇതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ പഴയ ഉത്തരവ് റദ്ദു ചെയ്തത്. എന്നാല്‍ സര്‍ക്കാരിന്റെ പുതിയ ഉത്തരവ് അവ്യക്തതകള്‍ നിറഞ്ഞതാണെന്ന് നഗരസഭ സെക്രട്ടറിമാര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: