തിരുവനന്തപുരം: ഇസ്ലാമികഭീകരവാദം ഹിന്ദുക്കള്‍ക്ക് മാത്രമല്ല രാജ്യത്തിന്റെ മൊത്തം ആഭ്യന്തരസുരക്ഷയ്ക്കുതന്നെ ഭീഷണിയാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ ഭാര്‍ഗവറാം. ഇസ്ലാമിക് ഭീകരതയ്ക്കെതിരെ ഹിന്ദുഐക്യവേദി ജില്ലാകമ്മറ്റി സംഘടിപ്പിച്ച ജനജാഗ്രതാ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളം സ്ഫോടനാത്മക സാഹചര്യത്തിലായതിനുകാരണം അധികാരത്തിലുള്ളവരാണ്. സംസ്ഥാനത്ത് ഇസ്ലാമിക ഭീകരത വര്‍ധിക്കുന്നുവെന്ന് തുടക്കത്തിലെ അധികാരികളെ ബോധ്യപ്പെടുത്താന്‍ ഹിന്ദുഐക്യവേദി ശ്രമിച്ചതാണ്. അന്ന് ഭീകരവാദ പ്രസ്ഥാനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തയ്യാറാകാത്തതാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണം. രാഷ്ട്രീയ പ്രസ്ഥാനങ്ങളും മാധ്യമങ്ങളും ഇസ്ലാമികഭീകരതയ്ക്ക് നേരെ കണ്ണടച്ചു. ഇസ്ലാമികഭീകരത സംസ്ഥാനത്ത് ഉണ്ടെന്ന് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വി.എസ്. അച്യുതാനന്ദന് വ്യക്തമാക്കിയതാണ്. ഇസ്ലാമിക രാഷ്ട്രമാക്കാന്‍ ശ്രമം നടക്കുന്നുവെന്നും അതിനായി വിവാഹവും മതപരിവര്‍ത്തനവും നടക്കുകയാണെന്നും 2010 ല്‍ അദ്ദേഹം വെളുപ്പെടുത്തി. എന്നിട്ടും നടപടി സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും ഭാര്‍ഗവറാം പറഞ്ഞു. ജില്ലാപ്രസിഡന്റ് അഡ്വ എന്‍.കെ. രത്നകുമാര്‍ അധ്യക്ഷനായിരുന്നു. ജില്ലാ ജനറല്‍സെക്രട്ടറിമാരായ സന്ദീപ് തമ്പാനൂര്‍, വഴയില ഉണ്ണി, നേതാക്കളായ വാമനപുരം രാധാകൃഷ്ണന്, ആനാട് രഘു, ശ്രീകുമാര്‍, മോഹനന്, വിനോദ് നെട്ടയം എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: