തലശ്ശേരി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നാട്ടില്‍ ലോക്കല്‍ കമ്മറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊട്ടിപ്പുറപ്പെട്ട ഗ്രൂപ്പ് പ്രവര്‍ത്തനം രൂക്ഷം. നിരവധി സജീവ പ്രവര്‍ത്തകര്‍ സിപിഎം നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തി തുടങ്ങി. ആയിരത്തോളം പേര് പാര്‍ട്ടി വിടാന്‍ ഒരുങ്ങുകയാണ്.
നിരവധി ആക്രമണ കേസുകളിലെ പ്രതിയും സിപിഎമ്മിന്റെ മുന്‍ തലശ്ശേരി നഗരസഭാംഗവുമായ നേതാവിന്റെ നേതൃത്വത്തിലാണ് തലശ്ശേരിയില്‍ ഗ്രൂപ്പ് പ്രവര്‍ത്തനം. സെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെയും സ്വന്തം തട്ടകത്തില്‍ ഗ്രൂപ്പ് പോര് രൂക്ഷമായത് നേതൃത്വത്തെ ഞെട്ടിച്ചു.
ഇതിന് കടിഞ്ഞാണിടാന്‍ മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള നീക്കമുണ്ട്. തലശ്ശേരിയിലെ കീവീസ് ക്ലബ്ബിന്റെ അമരക്കാരനാണ് പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്ന പ്രാദേശിക നേതാവ്. ക്ലബ്ബിലെ ബഹുഭൂരിപക്ഷം അംഗങ്ങളും ഒരു മതവിഭാഗത്തില്‍പ്പെട്ടവരാണ്, സിപിഎം അംഗങ്ങളോ അനുഭാവികളോ ആണ്.
ഇവരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ജില്ലാ സെക്രട്ടറി പങ്കെടുത്ത തലശ്ശേരി ടൗണ്‍ ലോക്കല്‍ സമ്മേളനം നിര്‍ത്തിവെയ്ക്കേണ്ടി വന്നു. കാക്കാണ്ടി റസാഖിനെ ലോക്കല്‍ സെക്രട്ടറിയാക്കാനുള്ള ശ്രമത്തിനെതിരെയാണ് അന്ന് വിമതര്‍ രംഗത്തുവന്നത്. ഗത്യന്തരമില്ലാതെ ജില്ലാ സെക്രട്ടറി പി.ജയരാജന് സമ്മേളനം പിരിച്ചുവിട്ടു. പിന്നീട് ഈ വിഭാഗത്തെ മാറ്റിനിര്‍ത്തിയാണ് പേരിനൊരു സമ്മേളനം നടത്തി റസാഖിനെത്തന്നെ ലോക്കല്‍ സെക്രട്ടറിയാക്കി.
ഇതോടെയാണ് ഗ്രൂപ്പിസം രൂക്ഷമായത്. സിപിഎമ്മിന് സ്വാധീനമുള്ള സ്ഥലങ്ങളിലൊന്നാണ് കായത്ത് റോഡ് . ഇവിടെ മുസ്ലീങ്ങളാണ് ഏറെയും. ഇവിടുത്തെ പ്രധാന പ്രവര്‍ത്തകരില്‍ ഒരാളാണ് സിഒടി നസീര്‍. ഇവര്‍ സിപിഐയിലേക്ക് ചേക്കേറാനാണ് ഒരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: