കൊച്ചി: ‘പ്രോട്ടോക്കോള്‍ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഇവിടെ മുഴുവന്‍ കണ്ടിട്ടേ തിരിച്ചുപോകുമായിരുന്നുള്ളൂ. എന്തുചെയ്യാം ഉപരാഷ്ട്രപതിയായിപ്പോയില്ലേ?’. കൊച്ചിയുടെ സൗന്ദര്യം നടന്ന് കാണാന്‍ കഴിയാത്തതിന്റെ സങ്കടം കഴിഞ്ഞദിവസം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തുറന്നുപറഞ്ഞപ്പോള്‍, ആരും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഇങ്ങനെയുണ്ടാകുമെന്ന് കരുതിയില്ല. എല്ലാവരെയും അമ്പരപ്പിച്ച് ഇന്നലെ പുലര്‍ച്ചെ വെങ്കയ്യ നായിഡു കൊച്ചിയുടെ സൗന്ദര്യം കണ്ട് നടന്നു. വെങ്കയ്യ തന്നെയാണ് ആ നടത്തത്തിന്റെ കഥ പൊതുജനത്തെ അറിയിച്ചത്.
സുഭാഷ് പാര്‍ക്കിലൂടെയാണ് കായല്‍ സൗന്ദര്യം നുകര്‍ന്ന് ഉപരാഷ്ട്രപതി നടന്നത്. ഒപ്പം എഡിജിപി ബി. സന്ധ്യ, ഐജി പി. വിജയന്, സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശ് എന്നിവരുമുണ്ടായിരുന്നു. രാവിലെ നടക്കാനിറങ്ങിയ കാര്യം നായിഡു തന്നെയാണ് വെളിപ്പെടുത്തിയത്. കൊച്ചിന് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് നടത്തത്തിന്റെ കാര്യം അദ്ദേഹം പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: