ന്യൂദല്‍ഹി: വൈക്കം സ്വദേശിനി അഖിലയുടെ രഹസ്യമൊഴി എടുക്കണമെന്ന പിതാവ് അശോകന്റെ ആവശ്യം തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും. അടച്ചിട്ട കോടതി മുറിയില്‍ മാത്രമേ അഖിലയുടെ മൊഴി എടുക്കാവൂ എന്നാവശ്യപ്പെട്ട് അശോകന് സമര്‍പ്പിച്ച ഹര്‍ജിയില്‍ അടിയന്തിരമായി വാദം കേള്‍ക്കണമെന്ന ആവശ്യം കോടതി തള്ളി. 27ന് ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് കേസ് പരിഗണിക്കുന്നത്. അതിന് മുമ്പായി ഈ ഹര്‍ജി പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.
കേസിലെ ഭീകരബന്ധങ്ങളും അഖിലയുടെ സ്വകാര്യതയും കണക്കിലെടുത്ത് കോടതി നടപടികള്‍ അടച്ചിട്ട മുറിയില്‍ ആവുന്നതാണ് നല്ലതെന്ന് അശോകന് സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. ഇക്കാര്യങ്ങള്‍ പരിശോധിച്ച ശേഷമാണ് അഖിലയുടെ മൊഴി എടുക്കുന്നതടക്കമുള്ള നടപടികളിലേക്ക് കോടതി കടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: