കൊച്ചി : ഡിജിപിയായിരിക്കെ ടിപി സെന്‍കുമാര്‍ അവധിയെടുക്കാന്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസിന്റെ അന്വേഷണത്തില്‍ കാണിക്കുന്ന ഉത്തരവാദിത്വം മറ്റു കേസുകളില്‍ കാണിക്കാത്തതെന്തെന്ന് ഹൈക്കോടതി ചോദിച്ചു.
വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അവധിയെടുത്തെന്ന കേസ് റദ്ദാക്കാന്‍ ടിപി സെന്‍കുമാര്‍ നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് ഇന്നലെ സിംഗിള്‍ ബെഞ്ച് ഇക്കാര്യം വാക്കാല്‍ ചോദിച്ചത്. സെന്‍കുമാറിനെ സുപ്രീം കോടതി വീണ്ടും ഡിജിപിയായി നിയമിച്ചതിനുശേഷം പിന്നാലെ കൂടിയതാണ്. അരിയാഹാരം കഴിക്കുന്നവര്‍ക്ക് ഇക്കാര്യം മനസിലാകുമെന്നും സിംഗിള്‍ ബെഞ്ച് വാക്കാല്‍ പറഞ്ഞു.
എന്നാല്‍ സെന്‍കുമാറിനോട് വ്യക്തി വൈരാഗ്യം സര്‍ക്കാരിനില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന് കോടതിയില്‍ ബോധിപ്പിച്ചു. തുടര്‍ന്ന് ഹര്‍ജി ഡിസംബര്‍ ആറിന് പരിഗണിക്കാന്‍ മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: