കായംകുളം. വീടിന്റെ മുന്‍ വാതില്‍ കുത്തിത്തുറന്ന് നാലായിരം രൂപ കവര്‍ന്നു. തെക്കേമങ്കുഴി കരിമുട്ടത്ത് ക്ഷേത്രത്തിന് സമീപം പന്തപ്ലാവില്‍ വടക്കതില്‍ ഭാഗ്യനാഥിന്റെ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന പണമാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. ഭാഗ്യനാഥിന്റെ അമ്മ ഭവാനി രണ്ടുദിവസമായി വീട്ടില്‍ തനിച്ചായതിനാല്‍ രാത്രിയില്‍ വീട് പൂട്ടി അടുത്തുളള വീട്ടിലാണ് ഉറങ്ങിയിരുന്നത്. ഇവരുടെ ചികിത്സാ ചെലവിനായി സൂക്ഷിച്ചിരുന്ന നാലായിരം രൂപ അപഹരിച്ചതായും മുറികളിലെ സാധനങ്ങള്‍ വലിച്ചുവാരിയിട്ടതായും ഭവാനി പോലീസിനോട് പറഞ്ഞു. വളളികുന്നം പോലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആറു മാസം മുമ്പ് ചൂനാട്ടും തെക്കേമങ്കുഴിയിലും വീടുകളില്‍ സമാനമായ രീതിയില്‍ മോഷണങ്ങള്‍ നടന്നിട്ടുണ്ട്. അടുത്തടുത്ത ദിവസങ്ങളിലായി മൂന്ന് വീടുകളില്‍ നിന്ന് പതിനൊന്ന് പവനോളം സ്വര്‍ണാഭരണങ്ങളും ആറായിരം രൂപയും കവര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: