ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും കൊടും ഭീകരനുമായ ഹാഫീസ് സെയ്ദിനെ വിട്ടയക്കാനുള്ള പാക്ക് നടപടിക്ക് ചുട്ട മറുപടി നല്കാന് ഇന്ത്യ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാനിയും ബലൂചിസ്ഥാന്‍ വിമോചനപ്പോരാളികളുടെ നേതാവുമായ ബ്രഹുംദ ബുഗ്തിക്ക് അഭയം നല്കി അതേ നാണയത്തില്‍ തിരിച്ചടി നല്‍കാനാണ് പദ്ധതിയെന്നാണ് സൂചന.
പാക്കിസ്ഥാനിലെ മനുഷ്യാവകാശലംഘനങ്ങളുടെയും പൈശാചികതയുടേയും ഇരയാണ് ബുഗ്തി. ബലുചിസ്ഥാനികളെ പാക്ക് സര്‍ക്കാര്‍ അടിച്ചമത്തുന്നതിനെതിരെ പ്രക്ഷോഭം നടത്തുന്ന ബലൂച് റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ നേതാവാണ്. ബുഗ്തിയുടെ അഭയാപേക്ഷ കഴിഞ്ഞ ദിവസം സ്വിറ്റ്സര്‍ലാന്‍ഡ് തള്ളിയിരുന്നു. അദ്ദേഹം ഇന്ത്യയിലും അഭയം തേടിയിട്ടുണ്ട്.
ഇന്ത്യയുമായുള്ള ബന്ധം ദിനംപ്രതിവഷളാക്കുന്ന തീരുമാനങ്ങളാണ് പാക്കിസ്ഥാന് കൈക്കൊള്ളുന്നത്. കൊടും ഭീകരന് ഹാഫീസ് സെയ്ദിനെ വിട്ടയക്കാനുള്ള തീരുമാനം ഏറ്റവും ഒടുവിലത്തേതാണ്. ബന്ധത്തിനേറ്റ മുറിവ് വഷളാക്കാനേ ഇത് ഉപകരിച്ചിട്ടുള്ളൂ. ഈ സാഹചര്യത്തില്‍ ബുഗ്തിയുടെ അഭയാപേക്ഷ ഇന്ത്യ സ്വീകരിച്ചേക്കും. പാക്കിസ്ഥാന് തലയ്ക്ക് വിലയിട്ട, അവര്‍ തേടുന്ന കൊടും കുറ്റവാളിയാണ് ബുഗ്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
സെയ്ദിനെ സംരക്ഷിക്കുന്നതും സകല സൗകര്യങ്ങളും ഒരുക്കി നല്‍കുന്നതും പാക്ക് കരസേനയും ചാരസംഘടന ഐഎസ്ഐയുമാണ്. ആഗോള ഭീകരനെന്ന് ഐക്യരാഷ്ട്ര സഭ മുദ്ര കുത്തിയ സെയ്ദിന്റെ തലക്ക് അമേരിക്ക 64 കോടി രൂപയാണ് വിലയിട്ടിരുന്നത്. 166 പേരുടെ മണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ്.
ബലൂചിസ്ഥാന്‍ പാക്കിസ്ഥാനില്‍ നിന്ന് സ്വാതന്ത്ര്യം ണേവമെന്നാവശ്യപ്പെടുന്ന ബുഗ്തി ഹാഫീസിനെപ്പോലെ കൊടും ഭീകരനും കുറ്റവാളിയും ഒന്നുമല്ല. എങ്കിലും ഇയാളെ പിടികൂടാന്‍ പാക്കിസ്ഥാന് കിണഞ്ഞു ശ്രമിക്കുകയാണ്. ബലൂച് നേതാക്കളെ പാക്കിസ്ഥാന് ഭീകരരായിട്ടാണ് കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: