കൊട്ടാരക്കര: പ്രതികള്‍ക്ക് പരോള്‍ അനുവദിക്കുന്നതില്‍ വിവേചനം പാടില്ലെന്ന് മനുഷ്യാവകാശ കമ്മീഷനംഗം കെ.മോഹന്‍കുമാര്‍ നിര്‍ദ്ദേശം നല്കി. അഞ്ചല്‍ അഷറഫ് വധക്കേസില്‍ ശിക്ഷിക്കപ്പെവരില്‍ രണ്ടുപേര്‍ക്ക് പരോള്‍ അനുവദിക്കാത്തതില്‍ നല്കിയ പരാതിയിലാണ് മനുഷ്യവകാശ കമ്മീഷന്റെ പരാമര്‍ശം.
കേസിലെ ബാക്കിപ്രതികള്ക്കെല്ലാം പലപ്രാവശ്യം പരോള്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ രണ്ടു പേര്‍ക്കു മാത്രം പരോള്‍ അനുവദിച്ചിട്ടില്ല. ഇതിനെതിരെ പ്രതികളുടെ അച്ഛനാണ് മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയത്. ഈ സംഭവത്തില്‍ ജയില്‍ ഡിജിപിയും പ്രൊബേഷന്‍ ഓഫീസറും വ്യത്യസ്ത റിപ്പോര്‍ട്ടുകളാണ് നല്‍കിയിട്ടുള്ളത്. പരോള്‍ നല്‍കുന്നതിന് എതിരായ റിപ്പോര്‍ട്ട് ലഭിച്ചതിനാലാണ് പരോള്‍ നിഷേധിച്ചതെന്ന് ഡിജിപി കമ്മീഷനില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പ്രതികള്‍ക്കു പരോള്‍ അനുവദിക്കുന്നതിന് തടസ്സമില്ലന്ന റിപ്പോര്‍ട്ടാണ് സാമൂഹിക ക്ഷേമവകുപ്പ് പ്രൊബേഷന്‍ ഓഫീസര്‍ നല്‍കിയിട്ടുള്ളത്. ഈ രണ്ടു റിപ്പോര്‍ട്ടുകളും പരിശോധിച്ചാണ് പരോള്‍ അനുവദിക്കുന്നതില്‍ വിവേചനം പാടില്ലെന്ന് കമ്മീഷനംഗം കെ.മോഹന്‍കുമാര്‍ നിര്‍ദ്ദേശിച്ചത്.
ഏരൂരില്‍ പീഡനത്തിനിരയായി മരണപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് നാട്ടില്‍ താമസിക്കുന്നതിന് ഉണ്ടായിരുന്ന പ്രശ്നങ്ങള്‍ പരിഹരിച്ചതായി പുനലൂര്‍ ഡിവൈഎസ്പി കമ്മീഷനു മുന്‍മ്പാകെ റിപ്പോര്‍ട്ട് നല്കി.
2015ല്‍ നല്കിയ വിധവയുടെ മകളുടെ വിവാഹ ധനസഹായത്തിനായുള്ള അപേക്ഷയില്‍ നടപടി വൈകിപ്പിച്ച വിളക്കുടി പഞ്ചായത്ത് സെക്രട്ടറി നേരിട്ടു ഹാജരാകാന്‍ കമ്മീഷന് നിര്‍ദേശിച്ചു. അപേക്ഷ വൈകിപ്പിച്ചതിന് അവ്യക്തമായ മറുപടിയാണ് സെക്രട്ടറി നല്‍കിയതെന്ന് കമ്മീഷന് വിലയിരുത്തി. ടിബിയില്‍ നടന്ന അദാലത്തില്‍ മൊത്തം 53 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 22 എണ്ണം തീര്‍പ്പാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: