രാജ്ഘോട്ട്: രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് കുതന്ത്രങ്ങളെ വിമർശിച്ചു പരിഹസിച്ചും ബിജെപി നേതാവ് ജിവിഎൽ നരസിംഹ റാവു. ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽഗാന്ധി ഗുജറാത്തിലെ ക്ഷേത്രങ്ങളിൽ നടത്തുന്ന സന്ദർശനത്തിനെയാണ് റാവു കണക്കറ്റ് വിമർശിച്ചത്.
രാഹുലിന്റെ ക്ഷേത്ര സന്ദർശനങ്ങൾ തികച്ചും കപട നാടകങ്ങളാണ്. ഇത്തരത്തിൽ ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് അദ്ദേഹം ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പിന്റെ സമ്മർദ്ദത്തിലാണ് രാഹുൽ ഈ ക്ഷേത്രങ്ങളിലൂടെ കയറി ഇറങ്ങുന്നത്-റാവു ആരോപിച്ചു.
ഇപ്പോൾ രാഹുല്‍ ഗാന്ധി ഒൗറംഹസീബിന്റെയും അലാവുദീന്‍ ഖില്‍ജിയുടെയും പാതയിലാണ്. ഒൗറംഗസീബും ഖില്‍ജിയും നിരവധി ക്ഷേത്രങ്ങള്‍ തകര്‍ത്തിട്ടുണ്ട്. പൊതു ജനം എതിര്‍ത്തപ്പോള്‍ ഒന്നോ രണ്ടോ ക്ഷേത്രങ്ങള്‍ നിര്‍മിച്ച് നല്‍കാമെന്ന് ഉറപ്പ് നല്കി. ഖില്‍ജിയും ഇത് തന്നെയാണ് ചെയ്തത്. ഇപ്പോള്‍ രാഹുലും അതേ പാതയിലാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെ രാഹുൽ, ഗാന്ധിനഗറിലെ അക്ഷർധാം ക്ഷേത്രം സന്ദർശിച്ചിരുന്നു. ഗുജറാത്തിൽ പാട്ടീദാർ സമുദായംഗങ്ങൾക്ക് ഏറെ സ്വാധീനമുള്ള ക്ഷേത്രമാണിത്. ഉത്തര ഗുജറാത്തിലെ പ്രധാന വോട്ട് ബാങ്കാണ് പാട്ടീദാർ സമുദായം. ഇവരുമായി കോൺഗ്രസ് ധാരണയിലുള്ളതാണ്, അതിനാലാണ് രാഹുൽ ഈ ക്ഷേത്രം സന്ദർശിച്ചതെന്നും റാവു പറഞ്ഞു.
ഡിസംബർ 9,14 തിയതികളിലാണ് ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ 22 വർഷമായി ഗുജറാത്തിൽ ബിജെപി സർക്കാരാണ് അധികാരത്തിലിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: