തിരുവനന്തപുരം: നഗരസഭ കൗണ്‍സില്‍ യോഗത്തിനുശേഷമുണ്ടായ സംഘര്‍ഷത്തിനിടെ പരിക്കേറ്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മേയര്‍ ഇന്നലെ ആശുപത്രി വിട്ടു. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ഓര്‍ത്തോപീഡിക്സ്, സര്‍ജറി, മെഡിസിന് വിഭാഗം മേധാവികള്‍, ആര്‍എംഒ, യൂണിറ്റ് മേധാവി എന്നിവര്‍ ഉള്‍പ്പെട്ട പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് യോഗംകൂടി ആരോഗ്യനില പരിശോധിച്ച ശേഷമാണ് മേയറെ ഡിസ്ചാര്‍ജ് ചെയ്തത്. രണ്ടാഴ്ചത്തെ വിശ്രമമാണ് മേയര്‍ക്ക് ഡോക്ടര്‍മാര്‍ വിധിച്ചിട്ടുള്ളത്. കഴുത്തിലെ കോളറും കാലിലെ ബാന്‍ഡേജും രണ്ടാഴ്ച തുടരണം. വേദന സംഹാരികളും ആന്റിബയോട്ടിക്കുകളും ഉപയോഗിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
എന്നാല്‍ മേയറുടെ ആശുപത്രിവാസം അവസാനിപ്പിച്ചത് ദേശീയപട്ടികജാതി കമ്മീഷന് ഉപാധ്യക്ഷന്‍ എല്‍. മുരുഗന്റെ തെളിവെടുപ്പാണെന്ന് വിലയിരുത്തുന്നു. മേയറുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പട്ടികജാതി കമ്മീഷന് ഇന്നലെ ആവശ്യപ്പെട്ടിരുന്നു.
നഗരസഭയില്‍ നടന്ന സംഘര്‍ഷത്തില്‍ മേയര്‍ക്ക് ഗുരുതര പരിക്ക് പറ്റിയെന്നാണ് സിപിഎം പ്രചരിപ്പിച്ചിരുന്നത്. സംഘര്‍ഷത്തിനിടെ പരിക്കൊന്നുമില്ലെന്ന് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സതേടിയ മേയറുടെ കാലില്‍ പ്ലാസ്റ്ററിട്ടും നെറ്റിയില്‍ വച്ചുകെട്ടിയും അതീവഗുരുതരാവസ്ഥയിലെന്ന് വരുത്തിതീര്‍ക്കുകയായിരുന്നു. പ്രത്യേക നിരീക്ഷണത്തിലുമാക്കി.
ആരോഗ്യമന്ത്രി സന്ദര്‍ശിച്ചശേഷമാണ് ഡോക്ടര്‍മാര്‍ക്ക് പ്രത്യേകം നിര്ദ്ദേശംനല്കി മേയറെ വേഷം കെട്ടിപ്പിച്ചത്. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ കണ്ടവര്‍ മേയറുടെ വച്ചുകെട്ടിനെസമൂഹമാധ്യമങ്ങളിലൂടെ കളിയാക്കി പ്രതികരിച്ചു. ഇതോടെ മേയറുടെ ആശുപത്രി വാസത്തെ സംബന്ധിച്ച് എയിംസിലെ മെഡിക്കല്‍ സംഘം പരിശോധന നടത്തണമെന്ന് ബിജെപിയും ആവശ്യപ്പെട്ടു.
ജാതിപ്പേരു പറഞ്ഞ് അപമാനിച്ചതിന് തെളിവെടുപ്പിനെത്തിയ ദേശീയപട്ടികജാതി കമ്മീഷന് ഉപാധ്യക്ഷനോട് കൗണ്‍സിലര്‍ ലക്ഷ്മി കാര്യങ്ങള്‍ വിശദീകരിക്കെ മേയറുടെ ആശുപത്രിചികിത്സയും ശ്രദ്ധയില്‍പ്പെടുത്തി. തെളിവെടുപ്പിന് ശേഷം വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച കമ്മീഷന് ആരോഗ്യവകുപ്പിനോട് മേയറുടെ മെഡിക്കല്‍റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതോടെ വി.കെ. പ്രശാന്തിനെ ചികിത്സിച്ച മെഡിക്കല്‍കോളേജിലെ ഡോക്ടര്‍മാരുടെ സംഘം വെട്ടിലായി.
ഉന്നത മെഡിക്കല്‍ സംഘം പരിശോധിക്കണമെന്ന് നിര്‍ദ്ദേശം വന്നാല്‍ മേയറെ ചികിത്സിച്ച ഡോക്ടര്‍മാരുടെ കാര്യം കുഴപ്പത്തിലാകും. ഇതോടെയാണ് ഇന്നലെ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ അടിയന്തര മെഡിക്കല്‍ബോര്‍ഡ് യോഗം ചേര്‍ന്ന് മേയറെ ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ തീരുമാനിച്ചത്.
മേയറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഗുരുതര പരിക്ക് പറ്റിയെന്നു പറഞ്ഞവര്‍ ഇന്നലെ സാരമായി പരിക്കേറ്റെന്ന് തിരുത്തി. മേയര്‍ ആശുപത്രിവിട്ടതോടെ രണ്ടാഴ്ചയെങ്കിലും ചികിത്സവേണമെന്ന് പറഞ്ഞവര്‍ പരിക്ക് ഭേദമായെന്ന് റിപ്പോര്‍ട്ട് നല്‍കാനായിരിക്കും ശ്രമിക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക: