തിരുവനന്തപുരം: പട്ടികജാതി നിയമപ്രകാരം കേസെടുത്തതിനാല്‍ മേയര്‍ വി.കെ. പ്രശാന്ത് രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു. നഗരസഭാ ചരിത്രത്തില്‍ ആദ്യമായാണ് പട്ടികജാതി നിയമപ്രകാരം നഗരപിതാവ് കേസ് നേരിടുന്നത്. ഇത് നഗരവാസികള്‍ക്കാകെ അപമാനം വരുത്തിയതായി വിലയിരുത്തുന്നു. കേസെടുത്തതോടെ വലിയശാല കൗണ്‍സിലര്‍ ലക്ഷ്മി പട്ടികജാതിക്കാരിയാണെന്ന് അറിഞ്ഞിരുന്നില്ല എന്നാണ് മേയറുടെ പ്രതികരണം. ഇത് കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള അടവായാണ് കരുതുന്നത്.
രണ്ടുവര്‍ഷം തികയുന്ന കൗണ്‍സിലിലെ അംഗങ്ങളെക്കുറിച്ച് ഒരു നഗരപിതാവിന് അറിയില്ലെന്നതു തന്നെ വിചിത്രം. എന്നാല്‍ കൗണ്‍സില്‍ യോഗത്തില്‍ പട്ടികജാതിക്കാരുടെ ഭവനനിര്‍മാണത്തിനായി നിരന്തരം വാദിക്കുകയും താന്‍ ആവിഭാഗത്തില്‍പ്പെട്ട ആളായിട്ടു പോലും നഗരസഭയില്‍ നിന്ന് പരിഗണന കിട്ടുന്നില്ലെന്ന് ലക്ഷ്മി പറയുമായിരുന്നു. എന്നിട്ടാണ് പോലീസ് കേസെടുത്തപ്പോള്‍ ലക്ഷമിയെക്കുറിച്ച് അറിയില്ലെന്നാണ് മേയറുടെ വാദം.
മേയര്‍ക്കെതിരെ കേസെടുത്തതിനെ തുടര്‍ന്ന് സിപിഎം നല്കിയ വ്യാജപരാതിയില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ പോലീസ് കേസെടുത്തു. എല്‍ഡിഎഫ് കൗണ്‍സിലറായ സിന്ധു ശശിയെ തിങ്കളാഴ്ച പാളയം ബസ് സ്റ്റാന്‍ഡിലും സി. സത്യനെ ആറ്റുകാല്‍ ആശുപത്രിക്ക് സമീപത്തും വച്ച് ജാതിപ്പേര് വിളിക്കുകയും അസഭ്യം പറയുകയും ചെയ്തെന്നാണ് പരാതി. പ്രതിപക്ഷനേതാവ് വി.ജി. ഗിരികുമാര്‍, തിരുമല അനില്‍, കരമന അജിത് എന്നിവര്‍ക്കെതിരെയാണ് പട്ടികജാതി നിയമപ്രകാരം കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: