മുംബൈ: നടുറോഡില്‍ വാഹനത്തിരക്കില്‍ സെല്‍ഫി പിടിച്ചാല്‍ സിനിമയിലാണെങ്കില്‍ കയ്യടികിട്ടും, നിത്യജീവിതത്തില്‍ ഫൈനടി കിട്ടും. മുംബൈ പോലീസ് അത് തെളിയിച്ചു. സിനിമാ താരം വരുണ്‍ ദിവാന് ഫൈനടിച്ചു. പിഴ നോട്ടീസ് വീട്ടിലേക്കയക്കുമെന്ന് മുംബൈ പോലീസ് ട്വിറ്ററില്‍ അറിയിച്ചു.
തിരക്കേറിയ റോഡില്‍ ട്രാഫിക് ബ്ലോക്കില്‍പ്പെട്ട കാറിലായിരുന്നു വരുണ്‍. ദില്‍വാലെ, സ്റ്റുഡന്റ് ഓഫ് ദ ഇയര്‍, മേം തേരാ ഹീറോ തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തനായ വരുണിനെ ആരാധിക തിരിച്ചറിഞ്ഞു. ബ്ലോക്കില്‍പ്പെട്ട് വശത്ത്കിടന്ന ഓട്ടേയിലെ ആരാധിക സെല്‍ഫി ചോദിച്ചു. മുന്‍ വാതിലിലെ ചില്ല് താഴ്ത്തി, സീറ്റ് ബെല്‍റ്റഴിച്ച്,തല പുറത്തിട്ട് ആരാധികയെ ഉള്‍പ്പെടുത്തി വരുണ്‍ സെല്‍ഫി പിടിച്ചു. ഇരുവരും സന്തോഷിച്ച് പിരിഞ്ഞു.
പക്ഷേ, മുംബൈ പോലീസിന്റെ ട്വിറ്റര്‍ അറിയിപ്പു വന്നു. സന്ദേശം ഇങ്ങനെ,”ഈ സാഹസം തീര്‍ച്ചയായും സിനിമയില്‍ പറ്റും, എന്നാല്‍, മുംബൈ റോഡില്‍ നടക്കില്ല. ഇതിലൂടെ സ്വന്തം ജീവനും ആരാധികയുടെയും മറ്റു പലരുടെയും ജീവനുമാണ് അപകടഭീഷണിയൊരുക്കിയത്. ഉത്തരവാദിത്തമുള്ള മുംബൈക്കാരന്, യുവത്വപ്രതീകം എന്നീ നിലകളില്‍ താങ്കളില്‍നിന്ന് കൂടുതല്‍ പ്രതീക്ഷിച്ചു. പിഴയറിയിപ്പ് വീട്ടിലേക്കു പോന്നിട്ടുണ്ട്. ആവര്‍ത്തിച്ചാല്‍ കൂടുതല്‍ കര്‍ക്കശക്കാരാകും.”
വരുണ്‍ ഖേദം പ്രകടിപ്പിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍, മുംബൈ പോലീസിന്റെ ട്വിറ്റിന് 11,000 പ്രതികരണം വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: