അഗര്‍ത്തല: മാധ്യമപ്രവര്‍ത്തകനെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ത്രിപുരയില്‍ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചത് മുഖപ്രസംഗ കോളം ശൂന്യമാക്കി.
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് പ്രാദേശിക ഭാഷയില്‍ അച്ചടിക്കുന്ന പത്രങ്ങളെല്ലാം എഡിറ്റോറിയല്‍ കോളം ഒഴിച്ചിട്ടിരിക്കുകയാണ്. ചില പത്രങ്ങള്‍ എഡിറ്റോറിയല്‍ കോളത്തിന് കറുപ്പനിറം നല്‍കിയിട്ടുണ്ട്.
നവംബര്‍ 21 നാണ് ത്രിപുര സ്റ്റേറ്റ് റൈഫിള്‍സിലെ സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് മാധ്യമപ്രവര്‍ത്തകനായ സുധീപ് ദത്ത ഭൗമികാണ് കൊല്ലപ്പെട്ടത്. സുധീപ് ബംഗാളി പത്രമായ സ്യന്ദന്‍ പത്രികയുടെയും പ്രാദേശിക ടിവി ചാനല്‍ ന്യൂസ് വംഗ്വാദിന്റെയും ലേഖകനായിരുന്നു.
രണ്ട് മാസത്തിനിടെ ത്രിപുരയില്‍ വെടിയേറ്റ് കൊല്ലപ്പെടുന്ന രണ്ടാമത്തെ മാധ്യമപ്രവര്‍ത്തകനാണ് സുധീപ്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെയും പത്രസ്വാതന്ത്രത്തിനെതിരായ കടന്നുകയറ്റത്തിനെതിരെയും ശക്തമായ പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: