ന്യൂദല്‍ഹി: ഫ്രാന്‍സുമായുള്ള റാഫേല്‍ യുദ്ധവിമാനയിടപാടില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ സജീവമായി ഇടപെട്ടതു വഴി രാജ്യത്തിന് ലഭിച്ച ലാഭം 12600 കോടി. 36 വിമാനങ്ങള്‍ വാങ്ങാനുള്ള ഇടപാടില്‍ കുറഞ്ഞത്350 ദശലക്ഷം ഡോളറാണ് എന്‍ഡിഎ സര്‍ക്കാര്‍ ലാഭിച്ചത്.
ആയുധങ്ങള്‍, അറ്റകുറ്റപ്പണി, പരിശീലനം തുടങ്ങിയവയില്‍ നടത്തിയ ചര്‍ച്ചകള്‍ വഴി ലാഭിക്കാന്‍ കഴിഞ്ഞത് 1300 ദശലക്ഷം ഡോളറും. ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന വ്യവസ്ഥകള്‍ അംഗീകരിച്ചിരുന്നങ്കെില് രാജ്യത്തിന് വലിയ നഷ്ടം തന്നെ സംഭവിക്കുമായിരുന്നു. യുപിഎ കാലത്ത് കൃത്യമായ ഇടപാടു പോലും നടന്നിരുന്നുമില്ല.
ഇടപാടില്‍ ക്രമക്കേടുണ്ടെന്നും നിര്‍മ്മാണച്ചെലവ് ക്രമാതീതമായി കൂടിയിട്ടുണ്ടെന്നും അതിനാല്‍ 36 വിമാനങ്ങള്‍ മാത്രം വാങ്ങാനേ സാധിച്ചിട്ടുള്ളുവെന്നുമാണ് കോണ്‍ഗ്രസിന്റെ ആരോപണം. മാത്രമല്ല സാങ്കേതിക വിദ്യ നമുക്ക് ലഭിക്കില്ലെന്നും അവര്‍ ആരോപിക്കുന്നു. ഒരു വിമാനത്തിന്റെ ചെലവ് 526 കോടി രൂപയില്‍ നിന്ന് 1570 കോടിയായിയെന്നാണ് അവര്‍ പറയുന്നത്.
എന്നാല്‍ പറത്തിക്കൊണ്ടുപോകാന്‍ തക്ക സകല സംവിധാനങ്ങളുമുള്ള വിമാനങ്ങളാണ് നമുക്ക് ലഭിക്കുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.യുപിഎക്കാലത്തെ വ്യവസ്ഥകളില്‍ നിന്ന് വ്യത്യസ്ഥമായ, കര്‍ക്കശമായ വ്യവസ്ഥ്കള് വച്ചതിനാലാണ് ഇത് സാധ്യമാകുന്നത്. യുപിഎ വ്യവസ്ഥ പ്രകാരം വാങ്ങുന്ന 126 വിമാനങ്ങളില്‍ 18 എണ്ണം മാത്രമേ പറത്തിക്കൊണ്ടുവരാനുള്ള അവസ്ഥയിലുള്ളു. ബാക്കിയില്‍ നാം സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ടായിരുന്നു. കരാറില്‍ എന്‍ഡിഎ ഭേദഗതി വരുത്തിയതിനാല്‍ പൂര്‍ണ്ണമായും പറക്കലിന് സജ്ജമായ 36 വിമാനങ്ങളാണ് ലഭിക്കുക. അന്ന്18 വിമാനങ്ങള്‍ക്ക് 100 ദശലക്ഷം രൂപയാണ് വില. ഇന്ന് അത് 90ദശലക്ഷമായി കുറഞ്ഞു. യുദ്ധവിമാനത്തില്‍ ഘടിപ്പിക്കുന്ന മീറ്റിയോര്‍ മിസൈലും വാങ്ങാനായി. അതാണ് വിമാനത്തെ ശക്തമാക്കുന്നത്.
റാഫേല്‍ വിമാനക്കമ്പനി ഡസോള്‍ട്ട് എവിയേഷുമായി കടുത്ത വിലപേശല്‍ നടത്തിയതിനാലാണ് മെച്ചപ്പെട്ട വ്യവസ്ഥകള്‍ വയ്ക്കാനായത്. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന 108 വിമാനങ്ങളുടെ ഗുണനിലവാരത്തില്‍ ഒരു ഉത്തരവാദിത്വവുമല്ല എന്ന നിലപാടാണ് യുപിഎ സര്‍ക്കാരിന്റെ കാലത്ത് വിമാനക്കമ്പനി സ്വീകരിച്ചിരുന്നത്. അറ്റകുറ്റപ്പണി സംബനകധിച്ചും വ്യക്തമായ ധാരണയുണ്ടാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: