കോട്ടയം : നേതാക്കള്‍ അഴിമതിയും അസന്മാര്ഗിക പ്രവൃത്തിയും നടത്തിയാല്‍ അവര്‍ക്കെതിരെ നടപടി എടുത്ത ചരിത്രം കോണ്‍ഗ്രസിനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സോളാര്‍ നയവിശദീകരണ യോഗം തിരുനക്കര പഴയ പോലീസ് സ്റ്റേഷന് മൈതാനിയില്‍ ഉദ്ഘാടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സോളാര്‍ റിപ്പോര്‍ട്ടിലൂടെ കളങ്കിതരായവരെ അവര്‍ വഹിക്കുന്ന സ്ഥാനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ഹൈക്കമാന്‍ഡ് തയ്യാറാകുമോ. അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ധൈര്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. കേരള രാഷ്ടീയത്തിലെ പുഴുക്കുത്തുകളെ സോളാര്‍ റിപ്പോര്‍ട്ടിലൂടെ പുറത്ത് കൊണ്ടുവന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു. അവര്‍ക്കെതിരെ നിയമപരമായ എല്ലാ മാര്‍ഗ്ഗങ്ങളും സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സമ്മേളനത്തില്‍ വൈക്കം വിശ്വന് അദ്ധ്യക്ഷനായി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്, ടി.പി. പീതാംബരന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: