കൊല്‍ക്കത്ത: ചൊവ്വാഴ്ച കൊല്‍ക്കത്തയില്‍ നിന്നും പിടിയിലായ മൂന്നു ബംഗ്ലാദേശി ഭീകര്‍ക്ക് രാജ്യത്തുടനീളം ശൃംഖലയുണ്ടെന്ന് വെളിപ്പെടുത്തല്‍. ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ഭീകരര്‍ അറിയിച്ചത്.
ഹൈദരാബാദില്‍ നിന്നും കൊല്‍ക്കത്തയിലെത്തിയ ഭീകരവിരുദ്ധ സംഘവും കൊല്‍ക്കത്തയിലെ സ്പെഷല്‍ ടാസ്ക് ഫോഴ്സുമാണ് ഇവരെ പിടികൂടിയത്. ആയുധക്കടത്തുള്പ്പെടെ ഇവര്‍ക്കുണ്ടെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച സൂചന.
പിടിയിലായ സംസദ് മിയയും റിസൗള് ഇസ്ളാമും ഇന്ത്യയുടെ പല ഭാഗങ്ങളിലും അല്‍ ഖ്വയ്ദയ്ക്കു വേണ്ടി പ്രവര്‍ത്തിച്ചിരുന്നു. ആയുധക്കടത്തു സംഘത്തിലെ പ്രധാന കണ്ണിയാണ് മറ്റൊരു ഭീകരനായ മോണോദേഷ് ദേ.
അല്‍ഖ്വയ്ദയില്‍ നിന്നുള്ള രണ്ടു ഭീകരര്‍ പൂനെ, ദല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചതായി ചോദ്യംചെയ്യലില്‍ ഇവര്‍ സമ്മതിച്ചു. മോണോദേഷ് ദേയുടെ പേരില്‍ നിരവധി വ്യാജരേഖകളും തിരിച്ചറിയല്‍ കാര്‍ഡുകളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: