കോഴിക്കോട്: കാര്‍ യാത്രക്കാരനെ ആക്രമിച്ച് മൂന്ന് കിലോഗ്രാം കള്ളക്കടത്ത് സ്വര്‍ണ്ണം കവര്‍ന്ന കേസുമായി ബന്ധപ്പെട്ട് ടി.പി ചന്ദ്രശേഖരന് കൊലക്കേസ് പ്രതി കൊടി സുനിയെ ഇന്നോ നാളെയോ ചോദ്യം ചെയ്യും. ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മൂന്നാം പ്രതി കണ്ണൂര്‍ നിടുമ്പ്രം ചൊക്ലി മീത്തലെ ചാലില്‍ വീട്ടില്‍ എന്‍.കെ.സുനിയെന്ന കൊടി സുനി ജയിലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കവര്‍ച്ച ആസൂത്രണം നടത്തിയെന്നാണ് നല്ലളം പോലീസ് കണ്ടെത്തിയിരിക്കുന്നത്.
2017 ജൂലായ് 16 ന് കോഴിക്കോട് മോഡേണ്ബസാറിനടുത്ത്വച്ചാണ് കാര്‍യാത്രക്കാരനെ ആക്രമിച്ചു സ്വര്‍ണ്ണം കവര്‍ച്ച ചെയ്തത്. കുപ്രസിദ്ധ കുറ്റവാളി കോഴിക്കോട് പൊക്കുന്ന് ബൊട്ടാണിക്കല്‍ ഗാര്‍ഡനിനടുത്ത രഞ്ജിത്ത് എന്ന കാക്ക രഞ്ജിത്ത് (34) നിയോഗിച്ച സംഘം നല്ലളം മദ്രസയ്ക്കടുത്ത് വെച്ച് ചൊക്ലി സ്വദേശിയ ഇസ്മയിലിന്റെ കാര്‍ അക്രമിച്ച് സ്വര്‍ണ്ണവും പണവും കവര്‍ന്നത്.
നല്ലളം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ പരിധിയില്‍ നിന്ന് പ്രതികളില്‍ ഒരാളെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടവിവരം അറിയുന്നത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ സുനിയാണ് ഫോണ്‍ ഉപയോഗിച്ചതെന്ന് തിരിച്ചറിഞ്ഞത്. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് അഞ്ച് കോടതിയില്‍ സുനിയെ ചോദ്യം ചെയ്യാന്‍ പോലീസ് നല്കിയ അപേക്ഷയില്‍ അനുമതി ലഭിച്ചതിനെത്തുടര്‍ന്നാണ് സുനിയെ ഇന്നോ നാളെയോ ചോദ്യംചെയ്യുക.
കൊല്ലം സ്വദേശി രാജേഷ് ഖന്നയുമായി ചേര്‍ന്നാണ് സുനി കവര്‍ച്ചാ പദ്ധതി നടപ്പാക്കിയത്. കാക്ക രഞ്ചിത്തിന്റെ കുറ്റസമ്മത മൊഴിയില്‍ സുനിയുമായുള്ള ബന്ധം വ്യക്തമാക്കുന്നുണ്ട്. കാക്ക രഞ്ചിത്തടക്കം ആറ് പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. കവര്‍ച്ച ചെയ്ത സ്വര്‍ണ്ണം ഗുരുവായൂരിലെത്തി രാജേഷ് ഖന്നയ്ക്ക് നല്‍കുകയായിരുന്നു. എന്നാല്‍ സ്വര്‍ണ്ണം കണ്ടെത്താനാവാതെ അന്വേഷണം വഴിമുട്ടിനില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: