തിരുവനന്തപുരം: പട്ടികജാതി പീഡന കേസ് പ്രതിയായ മേയര്‍ വി.കെ. പ്രശാന്തിനെ ആശുപത്രി കിടക്കയില്‍ നിന്ന് പോലീസ് രക്ഷപ്പെടുത്തിയെന്ന് ബിജെപി സംസ്ഥാന വക്താവ് എം.എസ.് കുമാര്‍. ഇത് ദേശീയ പട്ടികജാതി കമ്മീഷനോടുള്ള അവഹേളനമാണെന്നു വാര്‍ത്താ സമ്മേളനത്തില്‍ എം.എസ്. കുമാര്‍ ആരോപിച്ചു.
മാരകമായി പരുക്കേറ്റെന്ന് പറഞ്ഞ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മേയര്‍ മൂന്നു ദിവസത്തിനുള്ളില്‍ അവിടെ നിന്ന് കടന്നു കളഞ്ഞത് കേസിനെ ഭയന്നാണ്. ഇതിന് പോലീസാണ് കൂട്ടുനിന്നത്. പട്ടികജാതി പീഡനക്കേസിലെ വകുപ്പുകള്‍ ദുരുപയോഗം ചെയ്ത് ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കള്ളക്കേസെടുക്കാനും പോലീസ് സിപിഎമ്മിന് ഒത്താശ ചെയ്യുന്നു.
ദേശീയ പട്ടികജാതി കമ്മീഷന് നേരിട്ട് അന്വേഷിച്ചാണ് മേയര്‍ക്കും മറ്റുള്ളവര്‍ക്കുമെതിരെ കേസ് എടുക്കാന്‍ ആവശ്യപ്പെട്ടത്. ഇതിന് പകരമായി ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെയും ഇതേ വകുപ്പ് ഉപയോഗിച്ച് കേസെടുപ്പിക്കാനാണ് സിപിഎം ശ്രമം. നിയമം ദുരുപയോഗം ചെയ്തതിനെതിരെ നിയമനടപടി സ്വീകരിക്കും.
തമ്പാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ക്കെതിരെ രണ്ടു ദിവസത്തിനുള്ളില്‍ വകുപ്പ് തല നടപടി സ്വീകരിക്കണമെന്ന ദേശീയ പട്ടികജാതി കമ്മീഷന്റെ നിര്‍ദ്ദേശം നടപ്പാക്കാനും പോലീസ് തയ്യാറായിട്ടില്ലെന്ന് എം.എസ്.കുമാര്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് അഡ്വ.എസ്. സുരേഷും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: