ന്യൂദല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് വീണ്ടും വിവാദ കുരുക്കിലേയ്ക്ക്. ഇന്ദിരാഗാന്ധിയുടെ മകനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന സഞ്ജയ് ഗാന്ധിയുടെ മകളെന്ന അവകാശവാദവുമായി പ്രിയ സിങ് പോള്‍ രംഗത്തെത്തി.
1968ലാണ് തന്റെ ജനനം. 1974ലാണ് താന്‍ ദത്തെടുക്കപ്പെടുന്നത്. പിതാവ് രാഷ്ട്രീയത്തിലാണെന്ന കാരണത്താലാണ് തന്നെ ദത്ത് നല്‍കിയതെന്നും മാധ്യമപ്രവര്‍ത്തകരോട് പ്രിയ വെളിപ്പെടുത്തി.
2010ല്‍ മുന്‍ പ്രധാനമന്ത്രി ഐ.കെ. ഗുജറാളിന്റെ സഹോദരി വിമല ഗുജറാളിനോട് തന്റെ അസ്ഥിത്വത്തെ കുറിച്ച് സൂചിപ്പിച്ചിരുന്നെന്നും പ്രിയ വ്യക്തമാക്കുന്നു. ദത്തെടുത്ത് വളര്‍ത്തിയ അമ്മ മരിച്ചതിനെ തുടര്‍ന്നാണ് തന്റെ വേരുകള്‍ തേടാനാരംഭിച്ചതെന്നും ഇതു സംബന്ധിച്ച വിഷയത്തില്‍ ടിസ് ഹസാരി കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും പ്രിയ പറയുന്നു. വിഷയത്തോട് ഗാന്ധി കുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതിനിടെ വരാനിരിക്കുന്ന സിനിമ ഇന്ദു സര്‍ക്കാരിനെതിരെയും പ്രിയ നിയമ നടപടിക്ക് ഒരുങ്ങുകയാണ്. സിനിമയില്‍ അടിയന്തരാവസ്ഥ കാലഘട്ടവും സഞ്ജയ് ഗാന്ധിയേയും കുറിച്ചുമാണ് പ്രതിപാദിക്കുന്നത്. സിനിമയുടെ സംവിധായകന് മധുര് ഭണ്ഡാര്‍ക്കര്‍ നിര്‍മാതാവ് ഭരത് ഷാ സെന്‍സര്‍ ബോര്‍ഡ് മേധാവി പഹലാജ് ലിഹാലനി എന്നിവര്‍ക്കെതിരെ പ്രിയ നോട്ടീസ് അയച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: