ബരാബങ്കി (ഉത്തര്‍പ്രദേശ്): മുസ്ലിം കുട്ടികളെ തട്ടം ധരിക്കുന്നതില്‍ വിലക്കിയ ഉത്തര്‍പ്രദേശിലെ സ്കൂള്‍ വിവാദത്തില്‍. സ്കുള് യൂണിഫോമില്‍ തട്ടമില്ലെന്ന് അധികൃര്‍. തട്ടം ധരിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷയിലെ മറുപടി തൃപ്തികരമല്ലെന്ന് വിദ്യാര്‍ത്ഥികള്‍. ബരാബങ്കിയിലെ ആനന്ദ് വിഹാര്‍ സ്കൂളിലാണ് സംഭവം.
ന്യൂനപക്ഷ പദവിയില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങളോടെ നടത്തുന്ന മിഷണറി സ്കൂളാണ് ആനന്ദ് വിഹാര്‍. തട്ടം ധരിക്കാന്‍ അനുമതി ചോദിച്ച് കുട്ടിയുടെ രക്ഷിതാവ് മൊഹമ്മദ് ആര്. റിസ്വി നല്കിയ കത്തിന് പ്രിന്‍സിപ്പല്‍ അര്‍ച്ചനാ തോമസ് നല്കിയ മറുപടി ഇങ്ങനെ: ”ഇത് ന്യൂനപക്ഷ വിഭാഗത്തിനുള്ള സ്കൂളാണ്. പല ന്യൂനപക്ഷ വിഭാഗവും ഇവിടെ പഠിക്കുന്നു. ഒരു സമുദായത്തിനു മാത്രമായി പ്രത്യേക നിയമം സാദ്ധ്യമല്ല. സ്കൂള്‍ യൂണിഫോമിന്റെ കാര്യത്തില്‍ നിയമം മാറ്റാനാവില്ല. നിങ്ങളുടെ കുട്ടിക്ക് അസൗകര്യമാണെങ്കില്‍ മുസ്ലിം സ്ളില്‍ ചേര്‍ക്കുക.”
കിന്റര്ഗര്ട്ടണ് മുതല്‍ കുട്ടി പഠിക്കുന്ന സ്കൂളാണെന്നും ഇസ്ലാമിക നിയമമനുസരിച്ച് ഒമ്പതുവയസുകഴിഞ്ഞാല് പെണ്‍കുട്ടികള്‍ തലമറച്ച് തട്ടമിടണമെന്നും റിസ്വി വാദിക്കുന്നു. സിഖ് വിഭാഗത്തില്‍ പെട്ടവര്‍ക്ക് തലപ്പാവ് അനുവദിച്ചിരിക്കുന്നുവെന്നും റിസ്വി പറയുന്നു. ഈ വിഷയത്തില്‍ റിസ്വി ജില്ലാ മജിസ്ട്രേറ്റിനെയും സമീപിച്ചു, ഇക്കാര്യത്തില്‍ സഹായിക്കാനാവില്ലെന്ന് മജിസ്ട്രേറ്റ് പറഞ്ഞതായി റിസ്വി.
എന്നാല്‍ കുട്ടിയോട് സ്കൂള്‍ വിട്ടു പോകാന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്നും സിഖ് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നില്ലെന്നും പ്രിന്‍സിപ്പാള്‍ വിശദീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: