എം.വി.ശരത്ത്
ശ്രീകണ്ഠപുരം: ഇരിക്കൂര്‍ മണ്ഡലത്തിലെ സുപ്രധാന ജലസോത്രസ്സാണ് ശ്രീകണ്ഠപുരം പുഴ. മലയോരമേഖലയിലെ മലക്കാടുകളില്‍ നിന്നും ഉത്ഭവിച്ച് വളപട്ടണം പുഴ വഴി കടലുമായി ബന്ധപ്പെടുന്ന ഈ ശുദ്ധജല സോത്രസ്സ് ഇന്ന് കൊടുംനാശത്തിന്റെ വക്കിലാണ്.
ശ്രീകണ്ഠപുരം ടൗണിന്റെ അരികിലൂടെ ഒഴുകുന്ന പുഴയില്‍ പ്ലാസ്റ്റിക്ക് മാലിന്യം കൂമ്പാരം നിറയുകയാണ്. വെള്ളത്തിന്റെ നിറമാണെങ്കില്‍ കടും കറുപ്പും. വേനല്‍ക്കാലത്ത് സ്ഥിതി രൂക്ഷമാണ്. ശ്രീകണ്ഠപുരം പാലത്തിന്റെ അടിവശത്തെ വഞ്ഞിക്കാടുകളില് മാലിന്യം കെട്ടിക്കിടന്ന് പ്രദേശം ദുര്‍ഗന്ധം കൊണ്ട് മൂടുകയാണ്. അതോടൊപ്പം വെള്ളം കെട്ടിക്കിടന്ന് കൊതുകള്‍ പെരുകുന്ന കേന്ദ്രമായും മാറുന്നു.
മത്സ്യമാര്‍ക്കറ്റിലേയും ഇറച്ചിക്കടയിലേയും മാലിന്യങ്ങളും നഗരസഭയുടെ താത്കാലിക മാലിന്യ സംസ്കരണ കേന്ദ്രത്തില നിന്നുള്ള മാലിന്യങ്ങളും ഈ പുഴയിലേക്കാണ് ഒഴുക്കി വിടുന്നത്. പുഴയുടെ പരിസരത്ത് ഒട്ടേറെ വീടുകളും കടകളുമുണ്ട്. പരിസരവാസികളും വ്യാപാരികളും സഞ്ചാരികളും ദുര്‍ഗന്ധം കാരണം സഹികെട്ട അവസ്ഥയിലാണ്. ജലാശയങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുമ്പോഴാണ് ശ്രീകണ്ഠപുരം പുഴ മാലിന്യപ്പുഴയായി മാറിയിരിക്കുന്നത്.
ഇറച്ചിക്കടയുടെയും നഗരസഭയുടെ കീഴിലുള്ള ശൗചാലയത്തിനും താഴെ പുഴയില്‍ മാലിന്യം കെട്ടിക്കിടക്കുന്നുണ്ട്. അതിന്റെ പരിസരത്തേക്ക് പോകാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. മാലിന്യം അഴുകി കറുപ്പു നിറമായ വെള്ളം ഉപയോഗ ശൂന്യമായ സ്ഥിതിയിലാണ്. ഇറച്ചിക്കടയുടെയും മത്സ്യച്ചന്തയുടെ പരിസരവും മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മദ്യക്കുപ്പികളും പ്ലാസ്റ്റിക്ക് കുപ്പികളും മറ്റ് വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള അവശിഷ്ടങ്ങളും സഞ്ചികളുമാണ് ഇവിടെ കൂട്ടിയിട്ടിട്ടുള്ളത്. മാലിന്യം കാരണം കൊതുകുവളരുന്ന കേന്ദ്രമായി മാറുന്ന സാഹചര്യമാണ് പുഴയോരമായ ശ്രീകണ്ഠാപുരം നഗരത്തിനുളളത്. മാര്‍ക്കറ്റിന്റെ മുന്‍ഭാഗം ഏറെ കുറേ വൃത്തിയുള്ളതാണ്. എന്നാല്‍ അധികമാരുടെയും ശ്രദ്ധ പതിയാത്ത എതിര് വശമായ പുഴയിലും പരിസരത്തും മാലിന്യം കുമിഞ്ഞുകൂടിയിരിക്കുകയാണ്. മലിനജലം പരന്നൊഴുകുന്നതിനാല്‍ പ്രദേശമാകെ ദുര്‍ഗന്ധ പൂരിതമാണ്.
പുഴയുടെ പരിസരത്ത് നിന്നുള്ള നഗരസഭയുടെ മാലിന്യ സംസ്കരണം നിര്‍ത്തണമെന്നും പുഴയുടെയും നാടിന്റെയും സംരക്ഷണത്തിനും, പുഴയില്‍ മാലിന്യങ്ങള്‍ നിറയതിരിക്കാന്‍ പുഴയുടെ പരിസരത്തുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും ശക്തിപ്പെടുകയാണ്. വേനലിന്റെ ആരംഭത്തില്‍ തന്നെ ശ്രീകണ്ഠാപുരം പുഴ മലിനമായി മാറിയിരിക്കുകയാണ്. ശ്രീകണ്ഠപുരം നഗരസഭയുടെ താത്കാലിക മാലിന്യ സംസ്കരണശാലയും ഈ പുഴയുടെ പരിസരത്താണ്. അതുകൂടാതെ ഇറച്ചിക്കടകളും പുഴയോരത്ത് സ്ഥിതി ചെയ്യുന്ന സ്വകാര്യ ആശുപത്രിയില്‍ നിന്നുളള മാലിന്യങ്ങളും ഈ പുഴയിലാണ് ഒഴുക്കി വിടുന്നത്. ക്രമേണേ ഇതിന്റെ പരിസരത്തുളള കുളങ്ങളിലും കിണറുകളിലും മലിനജലം കയറി ഉപയോഗശൂന്യമാവുമെന്ന ആശങ്കയുയര്‍ന്നിട്ടുണ്ട്.
പുഴയുടെ പരിസരത്ത് നിന്നുള്ള നഗരസഭയുടെ മാലിന്യസംസ്കരണം നിര്‍ത്തണമെന്നും പുഴയുടെയും നാടിന്റെയും സംരക്ഷണത്തിനും പുഴയില്‍ മാലിന്യങ്ങള്‍ നിറയാതിരിക്കാന്‍ പുഴയുടെ പരിസരത്തുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നുമുളള ആവശ്യം ശക്തമായിട്ടുണ്ട്. വരും ദിവസങ്ങളില്‍ പുഴ മലിനീകരണത്തിനെതിരെ ശക്തമായ നടപടികള്‍ കൈക്കൊളളാന്‍ നഗരസഭ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കാനുളള തയ്യാറെടുപ്പിലാണ് ശ്രീകണ്ഠപുരം നിവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: