കഞ്ഞിക്കുഴി: പഞ്ചായത്തില്‍ വിതരണത്തിനെത്തിച്ച ലാപ്ടോപ് മോഷ്ടിച്ച കേസില്‍ പിടിയിലായ താല്‍ക്കാലിക ജീവനക്കാരനെ റിമാന്‍ഡ് ചെയ്തു.
കഞ്ഞിക്കുഴി സ്വദേശി ബിനു(31) ആണ് കഴിഞ്ഞ ദിവസം പോലീസ് പിടിയിലായത്. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തിന് വിതരണത്തിനായി കൊണ്ടുവന്ന ലാപ്പ്ടോപ്പുകളില്‍ അഞ്ചെണ്ണം മിച്ചം വന്നിരുന്നു. ഇത് താല്‍ക്കാലികമായി പഞ്ചായത്തോഫീസില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇതില്‍ ഒന്നാണ് പഞ്ചായത്ത് സെക്രട്ടറി നടത്തിയ പരിശോധനയില്‍ മോഷണം പോയതായി അറിയുന്നത്.
കഴിഞ്ഞ ആഴ്ച പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെ ലൈബ്രേറിയന്‍ തസ്തികയില്‍ ജോലി ചെയ്യുന്ന ബിനു ലാപ്പ്ടോപ്പ് തിരിച്ച് ഏല്‍പ്പിക്കുകയായിരുന്നു. തന്റെ ബന്ധുവിന് പഠനാവശ്യത്തിനായാണ് ലാപ്പ്ടോപ്പ് എടുത്തതെന്ന് അറിയിച്ചെങ്കിലും കേസ് പിന്‍വലിക്കാന്‍ പഞ്ചായത്ത് സെക്രട്ടറി തയ്യാറായില്ല. ഇതോടെ പ്രതി പിടിയിലാവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: