കോട്ടയം: ഏഴ് മാസം മുമ്പ് കോട്ടയം അറുപറയില്‍ നിന്ന് കാണാതായ ദമ്പതിമാരെ കുറിച്ചുള്ള അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു. ലോക്കല്‍ പോലീസും തുടര്‍ന്ന് പ്രത്യേക സംഘവും അന്വേഷണം നടത്തിയിട്ടും ഫലം കാണാത്തതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവായത്. കോട്ടയം ക്രൈംബ്രാഞ്ചയായിരിക്കും അന്വേഷണം നടത്തുന്നത്. കോട്ടയം അറുപറ ഒറ്റക്കണ്ടത്തില്‍ ഹാഷീം, ഭാര്യ ഹബീബ എന്നിവരെയാണ് അവര്‍ സഞ്ചരിച്ച കാര്‍ സഹിതം കാണാതായത്. മാസങ്ങളായി അന്വേഷണം നടത്തിയിട്ടും ദമ്പതികളെക്കുറിച്ച് ഒരു സൂചന പോലും പോലീസിന് ലഭിച്ചില്ല. ദമ്പതികള്‍ ആത്മഹത്യ ചെയ്തിരിക്കാമെന്ന തരത്തിലയായിരുന്നു പോലീസ് അന്വേഷണം നടത്തിയത്. ഈ രീതിയിലുള്ള അന്വേഷണത്തിനെതിരെ ബന്ധുക്കള്‍ പരസ്യമായി രംഗത്ത് വന്നു. പോലീസിന്റെ അന്വേഷണ രീതി തളളിക്കളഞ്ഞ ബന്ധുക്കള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. ഇതിനിടെയിലാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്. ഏഴ് മാസത്തെ അന്വേഷണത്തില്‍ പോലീസ് കാര്‍ മീനച്ചിലാറ്റില്‍ വീണെന്ന സംശയത്തില്‍ പല തവണ മുങ്ങല്‍ വിദഗ്ധരെ ഉപയോഗിച്ച് തിരച്ചില്‍ നടത്തി.എന്നാല്‍ ഒ്ന്നും കണ്ടെത്തനായില്ല. ദമ്പതികളുടെ കാര്‍ പീരുമേട് മേഖലയില്‍ കൂടി സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ അവിടെയും അന്വേഷണം നടത്തിയിരുന്നു. പീരുമേട് മേഖലയിലും അന്വേഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: