കോഴിക്കോട്: വ്യാപാര പുരോഗതിക്കുവേണ്ടിയെന്ന പേരില്‍ ഖാദി പര്‍ദ്ദ ഇറക്കിയത് ഗാന്ധിയന്‍ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് മുസ്ലിം വനിതാ സംഘടനാ നേതാക്കള്‍. പര്‍ദ്ദ ഹിന്ദുപര്ദ്ദയായാലും മുസ്ലിം പര്‍ദ്ദയായാലും ചാരിത്ര്യ സംരക്ഷണത്തിനല്ലെന്നും സതിയെപോലെ എതിര്ക്കപ്പെടേണ്ടതെന്നുമായിരുന്നു ഗാന്ധിജിയുടെ നിലപാട്.
ഗാന്ധിജിയുടെ പര്‍ദ്ദയെക്കുറിച്ചുള്ള നിലപാടുകള്‍ക്കെതിരെയാണ് ഖാദി പര്‍ദ്ദ ഇറക്കിയത്. ഖാദി ബോര്‍ഡ് പോലുള്ള സ്ഥാപനങ്ങള്‍ പര്‍ദ്ദ പ്രചരിപ്പിക്കുന്നത് അടിച്ചമര്‍ത്തലുകള്‍ക്ക് സര്‍ക്കാര്‍ തന്നെ കൂട്ടുനില്‍ക്കുന്നതിന്റെ ഉദാഹരണമാണ്. പര്‍ദ്ദ സ്ത്രീകളെ അടിച്ചമര്‍ത്താനുള്ള ഉപകരണമാണെന്നാണ് പുരോഗമനവാദികളുടെ നിലപാട്. മതയാഥാസ്ഥിതികര്‍ സ്ത്രീകളെയും കുഞ്ഞുങ്ങളെയും മൂടുപടമണിയിച്ച് ഒതുക്കി നിര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. നൂറ്റാണ്ടുകള്‍ക്ക് പിറകിലേക്കുള്ള തിരിച്ചുപോക്കാണിത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പിന്നാക്ക വിഭാഗത്തിലെ സ്ത്രീകള്‍ക്ക് മേല്‍ വസ്ത്രം ധരിക്കാനുള്ള അവകാശം നിഷേധിച്ചിരുന്നു. അവ തിരിച്ചുകൊണ്ടുവരാന്‍ തയ്യാറാകുമോ.
സ്ത്രീകളുടെ ചാരിത്ര്യത്തെക്കുറിച്ചുള്ള രോഗാതുരമായ ആകാംക്ഷയാണ് വസ്ത്രം കൊണ്ട് സ്ത്രീക്ക് ചുറ്റും ഭിത്തികള്‍ നിര്‍മ്മിക്കാനുള്ള ശ്രമം. ഇത്തരം ശ്രമങ്ങളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കരുത്. സര്‍ക്കാറും ഖാദി വ്യവസായ വകുപ്പിന്റെ മേല്‍നോട്ടം വഹിക്കുന്നവരും ഇതിന് തയ്യാറാകണമെന്ന് നിസ ഭാരവാഹികളായ വി.പി.സുഹറ, നസീമ കെ. മുംതാസ് എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: