കുമളി: പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ വേട്ടയാടപ്പെടുന്ന ജീവികളുടെ കണക്കെടുപ്പ് ആരംഭിച്ചു. എട്ട് ദിവസത്തെ കണക്കെടുപ്പില്‍ കടുവ, പുലി, ചെന്നായ്, കരടി തുടങ്ങി ഹിംസ്ര ജന്തുക്കളാല്‍ വേട്ടയാടപ്പെടുന്ന ജീവികളുടെ എണ്ണമാണ് എടുക്കുന്നത്. ഒരോ മൂന്ന് കിലോ മീറ്റര്‍ ചുറ്റളവിലും ഉള്ള ഇരയാകുന്ന ജീവികളുടെ സാന്ദ്രത, ഇരയും വേട്ട മൃഗവും തമ്മിലുള്ള അനുപാതം എന്നിവയും പരിശോധിക്കുന്നുണ്ട്.
വന്യജീവി സങ്കേതത്തെ 59 സെക്ഷനായി തിരിച്ചാണ് പരിശോധന. ഒരോ സെക്ഷനിലും മൂന്ന് ഉദ്യോഗസ്ഥര്‍ വീതമാണ് കണക്കെടുപ്പ് നടത്തുന്നത്. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കണക്കെടുപ്പ്.
ഏറ്റവും അവസാനമായി നടന്ന കണക്കെടുപ്പില്‍ 35-40 ഇടയില്‍ കടുവകളെയാണ് സങ്കേതത്തില്‍ കണ്ടെത്തിയഎന്നത് കണ്ടെത്തുന്നതിനൊപ്പം മൊത്തം ജീവികളുടെ കണക്കെടുപ്പ് കൂടി ഇതില്‍പ്പെടും.അടുത്തിടെ കുമളി ടൗണിനോട് ചേര്‍ന്നുള്ള മേഖലയില്‍ പുലിയിറങ്ങി വളര്‍ത്തുമൃഗങ്ങളെ വേട്ടയാടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: