ബ്രിസ്ബേന്‍: ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ ബാറ്റില്‍ പിടിച്ച്് ഓസീസ് കരകയറുന്നു. ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഓസീസ് ആദ്യ ഇന്നിങ്ങ്സില്‍ നാല് വിക്കറ്റിന് 165 റണ്‍സിലെത്തിനില്‍ക്കുന്നു. ഇംഗ്ലണ്ടിനൊപ്പം എത്താന്‍ അവര്‍ക്കിനി 137 റണ്‍സ് കൂടി വേണം. ശേഷിക്കുന്നത് ആറു വിക്കറ്റു മാത്രം. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്ങ്സില്‍ 302 റണ്‍സാണെടുത്തത്.
വിക്കറ്റുകളയാതെ ഒരറ്റത്ത് പിടിച്ചുനില്‍ക്കുന്ന നായകന് സ്മിത്തിലാണ് ഓസീസ് പ്രതീക്ഷ. 64 റണ്‍സാണ് സ്മത്തിന്റെ സമ്പാദ്യം.സ്മിത്തിന് പിന്തുണയുമായി ഷുവാന്‍ മാര്‍ഷും (44) കളിക്കളത്തിലുണ്ട്. അഭേദ്യമായ അഞ്ചാം വിക്കറ്റില്‍ ഇവര്‍ 89 റണ്‍സ് കൂട്ടിചേര്‍ത്തുകഴിഞ്ഞു.
ഓപ്പണര്‍ ഡേവിഡ് വാര്ണറുള്പ്പെടെ മൂന്ന് ബാറ്റ്സ്മാന്മര് അനാസായം പുറത്തായതോടെ ഓസീസിന്റെ നില പരുങ്ങലിയായി. എന്നാല്‍ നായകന്റെ കളി പുറത്തെടുത്ത്് സ്മിത്ത്് പിടിച്ചുനിന്നതോടെ സ്കോര്‍ ബോര്‍ഡില്‍ റണ്‍സ് കയറാന്‍ തുടങ്ങി.
പുതുമുഖം പേസറായ ജാക്ക് ബാളിനെ അടിച്ചകറ്റാന്‍ ശ്രമിച്ച വാര്‍ണര്‍ മിഡ് വിക്കറ്റില്‍ മലാന് പിടികൊടുത്തു.43 പന്തില്‍ വാര്‍ണര്‍ 26 റണ്‍സ് കുറിച്ചു. വാര്‍ണര്‍ മടങ്ങുമ്പോള്‍ ഓസീസ് സ്കോര്‍ മൂന്ന് വിക്കറ്റിന് 59 റണ്‍സ്. ഓപ്പണര്‍ ബാന്‍ക്രോഫ്റ്റും (5) ക്വാജയും (11) നിലയുറപ്പിക്കും മുമ്പേ ക്രീസ് വിട്ടിരുന്നു.
വാര്ണറിനുശേഷമെത്തിയ ഹാന്‍ഡ്സ്കോമ്പിനും (14) തിളങ്ങാനായില്ല.
നേരത്തെ, അവസാന ആറു വിക്കറ്റുകള്‍ 56 റണ്‍സിന് വീണതോടെ ഇംഗ്ലണ്ട് ഉച്ചഭക്ഷണസമയത്ത് 302 റണ്‍സിന് പുറത്തായി. നാലിന് 246 റണ്‍സെന്ന ശക്തമായ നിലയില്‍ നിന്നാണ് റൂട്ടിന്റെ ഇംഗ്ലണ്ട് കൂപ്പുകുത്തിയത്.
സ്റ്റാര്‍ക്ക് 28 ഓവറില്‍ 77 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ പാറ്റ് കുമിന്‍സ് 30 ഓവറില്‍ 85 റണ്‍സിന് മൂന്ന് പേരെ മടക്കിയയച്ചു. ലിയോണ്‍ രണ്ടു വിക്കറ്റും ഹെയ്സല്‍വുഡ് ഒരു വിക്കറ്റും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: