കൊച്ചി : കെടിഡിഎഫ്സി എംഡിയായിരിക്കെ ടിപി സെന്‍കുമാര്‍ വായ്പകള്‍ അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവുണ്ടെങ്കില്‍ വിശദാംശങ്ങള്‍ അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. വിജിലന്‍സ് കേസ് റദ്ദാക്കാന്‍ ടി.പി. സെന്‍കുമാര്‍ നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം.
ഡിജിപി സ്ഥാനത്തു നിന്ന് വിരമിച്ചശേഷം കെഎടിയിലേക്ക് നിയമിക്കാന്‍ പരിഗണിക്കുന്നതിനിടെയാണ് തനിക്കെതിരെ കേസ് എടുക്കുന്നതെന്നും കാലാവധി കഴിയും മുമ്പ് ഡിജിപി സ്ഥാനത്ത് നിന്ന് നീക്കിയ തന്നെ സുപ്രീം കോടതിയാണ് തല്‍സ്ഥാനത്ത് തിരികെ നിയമിച്ചതെന്നും ടിപി സെന്‍കുമാര്‍ നല്കിയ ഹര്‍ജിയില്‍ പറയുന്നു. നേരത്തെ വിജിലന്‍സ് ത്വരിത അന്വേഷണം നടത്തി കഴമ്പില്ലെന്ന് കണ്ട പരാതിയിലാണ് ഇപ്പോള്‍ കേസ് എടുക്കുന്നത്.
ഡിജിപി സ്ഥാനത്ത് നിന്ന് തന്നെ നീക്കിയത് സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗമാണെന്നും ചീഫ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോ ഇതില്‍ ഇടപെട്ടെന്നും സുപ്രീം കോടതിയുടെ വിധിയില്‍ പറയുന്നുണ്ട്. കെഎടിയുടെ നിയമനത്തിനായി തന്നെ പരിഗണിച്ചപ്പോള്‍ മുതല്‍ നളിനി നെറ്റോ വേട്ടയാടുന്നെന്നും സെന്‍കുമാറിന്റെ അഭിഭാഷകന് വാദിച്ചു.
എന്നാല്‍ ഇത്തരം പരാമര്‍ശങ്ങള്‍ കേസിന്റെ തീര്‍പ്പിന് അനിവാര്യമെങ്കിലേ പരിഗണിക്കാനാവൂ എന്ന് കോടതി വാക്കാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: