പേട്ട: അപൂര്‍വരോഗത്തെ തുടര്‍ന്ന് സര്‍ക്കാരാശുപത്രി കയ്യൊഴിഞ്ഞ പട്ടികജാതിക്കാരന് സേവാഭാരതിയുടെ കാരുണ്യത്തില്‍ പുനര്ജന്മം. മരണം മുന്നില്‍കണ്ട ആര്യനാട്സ്വദേശി ശിവദാസ (40)നാണ് സേവാഭാരതി തണലായത്. കഴിഞ്ഞമാസം 30 നാണ് അമിതമായ കാലിന്റെ വളര്‍ച്ചയില്‍ ദുരാവസ്ഥയിലായ ശിവദാസനെ ജനറല്‍ ആശുപത്രിയിലെ ഒന്പതാംവാര്ഡില് നിന്ന് സേവാഭാരതി ഏറ്റെടുത്തത്. തുടര്‍ന്ന് എസ്യുറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ 23 ദിവസത്തെ ചികിത്സയ്ക്കുശേഷം ജീവിതത്തിലേക്ക് മടങ്ങി.
ഹെവി മാല്‍ഫോര്‍മേഷന്‍ എന്ന രോഗമാണ് ശിവദാസനെ ബാധിച്ചത്. കാലിലെ അമിതവണ്ണവും ഭാരക്കൂടുതലുമായിരുന്നു രോഗലക്ഷണം. എഴുന്നേറ്റ് ഇരിക്കാനോ സ്വന്തമായി പ്രാഥമിക കൃത്യങ്ങള്‍ നടത്താനോ കഴിയുമായിരുന്നില്ല. കാല് മുറിച്ച് മാറ്റിയില്ലെങ്കില്‍ രക്തധമനികളെ ബാധിച്ച രോഗം ശരീരത്തില്‍ മുഴുവന്‍ വ്യാപിച്ച് മരണം സംഭവിക്കാനുളള സാധ്യതയും കൂടുതലായിരുന്നു. ഗ്യാസ്ട്രോളജി വിഭാഗം മേധാവിയും സേവാഭാരതി ജില്ലാ അധ്യക്ഷനുമായ ഡോക്ടര്‍ രഞ്ജിത് ഹരിയുടെ ഇടപെടലാണ് ശിവദാസന്റെ ജീവിതത്തെ മാറ്റിമറിച്ചത്.
ശിവദാസന്റെ ദുരവസ്ഥ ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്തയെ തുടര്‍ന്ന് സഹായഹസ്തങ്ങള്‍ ശിവദാസനെ തേടിയെത്തി. രത്തന്‍ ടാറ്റാ, പട്ടം കെഎസ്ഇബി ജീവനക്കാര്‍, എംഎല്‍എ കെ.എസ്. ശബരിനാഥ്, സേവാഭാരതിയുടെ മേല്‍നോട്ടത്തിലുളള ഡോക്ടേഴ്സ് കൂട്ടായ്മ, സോഷ്യല്‍മീഡിയ പ്രവര്‍ത്തകര്‍ എന്നിങ്ങനെ അനവധിപേരുടെ സഹായമാണ് ലഭിച്ചത്. പ്രതിഫലം നോക്കാതെയായിരുന്നു ഡോക്ടര്‍മാരും സേവനം ഉറപ്പാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: