കണ്ണൂർ: ചില വിഭാഗക്കാർ, ആളുകളെ റിക്രൂട്ട് ചെയ്ത് മറ്റു പ്രദേശങ്ങളിൽ കൊണ്ടുപോയി തീവ്രവാദം നടത്തുന്നതിന് നേതൃത്വം നൽകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം സംഭവങ്ങളെ ശക്തമായി നിരീക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് കുട്ടികളെ കാണാതാവുന്ന സംഭവങ്ങള്‍ക്ക് പിന്നില്‍ ആരെന്നു കണ്ടെത്തണം. പലതരം ക്രിമിനല്‍ സംഘങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. കുറ്റകരമായ ഇത്തരം പ്രവർത്തനങ്ങളെ പോലീസ് അടിച്ചമർത്തുമെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു.
മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയനിലെ പാസിങ്ങ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.എസ് റിക്രൂട്ട്മെന്റ് കേസിൽ ഉൾപ്പെട്ടവരിൽ ഭൂരിഭാഗം പേരും പോപ്പുലർ ഫ്രണ്ട്-എസ്.ഡി.പി.ഐ പ്രവർത്തകരാണെന്ന വസ്തുത നിലനിൽക്കെയാണ് പേര് വ്യക്തമാക്കാതെയുള്ള മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: