ലഖീംപൂര്‍ ഖേരി(യുപി): മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരനായ ഹാഫിസ് സെയ്ദിനെ മോചിപ്പിക്കാനുള്ള പാക് തീരുമാനം ആഘോഷമാക്കിയതിനെത്തുടര്ന്ന് യുപിയില്‍ വിവാദം. ലഖീംപൂര്‍ സിറ്റിയില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം.
ശിവപുരിയിലെ ബഗുംബ കോളനിയിലെ ഒരുവിഭാഗം യുവാക്കളാണ് അവരുടെ വീടുകള്‍ പച്ചക്കൊടികള്കൊണ്ട് അലങ്കരിക്കുകയും മധുരവിതരണം നടത്തുകയും ചെയ്തത്. ‘ഹാഫിസ് സെയ്ദ് സിന്ദാബാദ്, പാക്കിസ്ഥാന് സിന്ദാബാദ്’ എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു ആഘോഷം.
ജില്ലാ മജിസ്ട്രേറ്റ് ആകാഷ് ദീപിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. ഇരുപത്തഞ്ച് യുവാക്കളാണ് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്ന് പോലീസ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മജിസ്ട്രേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
മുംബൈ ആക്രമണത്തില്‍ ഹാഫിസിനെതിരെ തെളിവില്ലെന്ന് പറഞ്ഞുകൊണ്ടാണ് പാക് കോടതി മോചനത്തിനു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ജമാത്ത് ഉദ് ദവ തലവനും ലഷ്കറെ തയ്ബയെന്ന ഭീകരസംഘടനയുടെ സ്ഥാപകരിലൊരാളുമാണ് ഹാഫിസ് മുഹമ്മദ് സെയ്ദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: