ന്യൂദല്‍ഹി: വധഭീഷണി ഉയര്‍ത്തിയും പ്രതിഫലം വാഗ്ദാനം ചെയ്തും വരുതിയിലാക്കാന്‍ ശ്രമിക്കുന്നത് ജനാധിപത്യക്രമത്തിനു സ്വീകാര്യമല്ലെന്ന് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു. ന്യൂദല്‍ഹിയില്‍ നടന്ന സാഹിത്യോല്സവത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്മാവതി ചിത്രത്തിനെതിരെയുള്ള വ്യാപകപ്രതിഷേധത്തെ നേരിട്ടു പരാമര്‍ശിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. രാജ്യത്തിന്റെ നിയമവാഴ്ചയെ തകര്‍ക്കുന്ന രീതിയാണിതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ചിലസിനിമകള്‍ തങ്ങളുടെ മതവികാരത്തെയും സമുദായത്തെയും വ്രണപ്പെടുത്താന്‍ ശേഷിയുള്ളതാണെന്നു കരുതുന്നവരാണ് ഇത്തരത്തില്‍ പ്രതികരിക്കുന്നതെന്നും പിന്നീടവ അതിരുകടക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ളവര്‍ 1കോടിയും മറ്റും പാരിതോഷികം പ്രഖ്യാപിക്കുമ്പോള്‍ ആളുകള്‍ക്ക് അത്ര എളുപ്പമാണോ ഒരു കോടി രൂപ ലഭിക്കാനെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.
ഇത്തരം പ്രവര്‍ത്തികള്‍ ജനാധ്യപത്യഭരണക്രമത്തിനു യാതൊരുവിധത്തിലും അംഗീകരിക്കാന്‍ കഴിയില്ല. ആര്‍ക്കും ആരെയും ശാരീരീകമായി ഉപദ്രവിക്കാനോ ഭീഷണിപ്പെടുത്താനോ അവകാശമില്ല. അഥവാ പരാതിയുണ്ടെങ്കില്‍ തന്നെ ബന്ധപ്പെട്ട അധികാരികളെ സമീപിക്കാമെന്നും സ്വയം ആരും നിയമം കൈയിലെടുക്കരുതെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
രാജ്യത്ത് മുന്‍പ് നിരോധിച്ച സിനിമകളായ ‘കിസാ കുര്‍സി ക, ഹറാം ഹവ, ആന്ധി’ എന്നിവയെയും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പരാമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: