ഉഡുപ്പി: ഭാരതത്തില്‍ അയിത്തോച്ചാടനം പുര്‍ണ്ണമായും യാഥാര്‍ത്ഥ്യമാക്കും, അമ്പലങ്ങള്‍ എല്ലാ ഹൈന്ദവര്ക്കുമായി തുറന്നുകൊടുക്കും, ഹൈന്ദവ ശ്മശാനങ്ങളിലും വേര്‍തിരിവ് ഉണ്ടായിരിക്കുകയില്ലെന്നും വിഎച്ച്പി ദേശീയ അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയ. ഉഡുപ്പിയില്‍ വിശ്വഹിന്ദു പരിഷത് ഹിന്ദു ധര്‍മ്മ സംസദില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദു പരിവാര്‍ മിത്ര യോജന വ്യാപകമാക്കും. ക്ഷേത്രങ്ങളെ രാഷ്ട്രീയ നാടകത്തിന്നുള്ള വേദികളാക്കി ചില സംസ്ഥാന സര്‍ക്കാറുകള്‍ മാറ്റുകയാണെന്ന് ദേശീയ ജനറല്‍ സെക്രട്ടറി സുരേന്ദ്ര കുമാര്‍ ജെയിന് പറഞ്ഞു. ക്ഷേത്ര സമ്പത്തില്‍ മാത്രം കൈകടത്തുന്ന സര്‍ക്കാരുകള്‍ എന്തുകൊണ്ട് മറ്റ് മത സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നില്ലെന്നും അദേഹം ചോദിച്ചു. സംസദ് മുഖ്യ സെക്രട്ടറി എം.പി. പുരാണിക്, രവിശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: