ഗുരുഗ്രാം: ഏറെ വിവാദമായ റയാന് സ്കൂളിലെ രണ്ടാം ക്ലാസുകാരന്റ കൊലപാതകത്തെത്തുടര്‍ന്ന് കുട്ടികള്‍ക്കായി ശിശു സംരക്ഷണ സേന തുടങ്ങാനൊരുങ്ങി ഹരിയാന വിദ്യാഭ്യാസ വകുപ്പ്. കുട്ടികളുടെ അവകാശസംരക്ഷണത്തിനായുള്ള ഹരിയാന സ്റ്റേറ്റ് കമ്മീഷനുമായി ചേര്‍ന്നാണ് പുതിയ പദ്ധതി.
ഹരിയാനയിലെ മുഴുവന്‍ സര്‍ക്കാര്‍ സ്കൂളുകളും സന്ദര്‍ശിച്ച് പദ്ധതിയിലെ പരിശീലിക്കപ്പെട്ട വൊളന്റിയര്‍മാരും സുപ്രവൈസര്മാരും ആക്രമണങ്ങളില്‍ നിന്നും ചൂഷണങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ കുട്ടികളെ ബോധവത്കരിക്കും. അടിയന്തര രക്ഷയ്ക്കായി പ്രത്യേക ട്രോള്‍ ഫ്രീ നമ്പറും നല്‍കും.
ആറ് മുതല്‍ 10 വയസ്സു വരെയുള്ള കുട്ടികള്‍, 18 വയസ്സു വരെയുള്ള കൗമാരക്കാര്‍, മുതിര്‍ന്ന പൗരന്മാര്, വൊളന്റിയര്‍മാരും സുപ്പര്വൈസര്മാരും ഇങ്ങനെ നാലു വിഭാഗങ്ങളാണ് സേനയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: