പട്ന: തേജ്പ്രതാപ് യാദവിന്റെ ഭീഷണിയെ തുടര്‍ന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി മകന്റെ വിവാഹച്ചടങ്ങുകളുടെ വേദി മാറ്റി. വിവാഹച്ചടങ്ങുകള്‍ തടസ്സപ്പെടുത്തുമെന്ന ആര്‍ജെഡി നേതാവ് ലാലു പ്രസാദിന്റെ മകനായ തേജ്പ്രതാപ് യാദവിന്റെ ഭീഷണിയെ തുടര്‍ന്നാണ് വേദി മാറ്റിയത്.
സുശീല്‍കുമാര്‍ മോദിയുടെ മകന്റെ വിവാഹച്ചടങ്ങുകള്‍ തടസ്സപ്പെടുത്തുമെന്നും, വീട്ടില്‍ക്കയറി അടിക്കുമെന്നും കഴിഞ്ഞ ദിവസം തേജ് പ്രതാപ് യാദവ് ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് വിവാഹവേദിയുടെ സ്ഥലം മാറ്റാന്‍ കുടുംബം നിര്ബന്ധിരായെന്നും സുശീല്‍ മോദി പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. പട്നയിലെ ശാഖാ മൈതാനമായിരുന്നു ആദ്യം വിവാഹവേദിയായി നിശ്ചയിച്ചിരിക്കുന്നത്.
നിലവില്‍ വെറ്ററിനറി കോളേജ് മൈതാനത്തേക്കായിരുന്നു ഇപ്പോള്‍ വിവാഹവേദി മാറ്റിയിട്ടുള്ളത്. ഡിസംബര്‍ മൂന്നിനാണ് സുശീല്‍ കുമാര്‍ മോദിയുടെ മകന് ഉത്കര്ഷിന്റെ വിവാഹം. അതേസമയം വിവാഹവേദി മാറ്റാനുള്ള സുശീല്‍ മോദിയുടെ തീരുമാനം ശ്രദ്ധയാകര്‍ഷിക്കാനുള്ള നാടകമാണെന്നാണ് ആര്‍ജെഡിയുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: